“രമേശ് പിഷാരടി കോൺഗ്രസാണ്
മാത്രവുമല്ല അയാൾ KSU വിനു വേണ്ടി വരെ പ്രവർത്തിച്ചിട്ടുണ്ട്
ഇതിൽ കൂടുതൽ ഒരാളെ തെറി പറയാൻ എനിക്കറിയില്ല”: ചുംബന സമരനായിക രശ്മി ആർ നായർ ഫേസ്ബുക്കിൽ പങ്കുവെച്ച് വാക്കുകളാണിത്. രമേശ് പിഷാരടി യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിയിലെത്തി പിണറായി വിജയനും ഇടതു സർക്കാരിനും എതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയായിരുന്നു രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. ചുംബന സമര നായിക എന്ന വിലാസമാണ് രശ്മി നായർ കേരളത്തിലുള്ളത്. പെൺവാണിഭ കേസിൽ അറസ്റ്റിൽ ആയിട്ടുമുണ്ട്.
എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഒരു തൊഴിൽ മേഖലയിലാണ് ഇവർ പ്രവർത്തിക്കുന്നത്. അഡൽട്ട് മോഡൽ വെബ്സൈറ്റുകളിൽ സ്വന്തം നഗ്നചിത്രങ്ങളും അർത്ഥനഗ്നചിത്രങ്ങളും വില്പനയ്ക്ക് വെച്ചിരിക്കുന്ന ഒരു കണ്ടന്റ് ക്രിയേറ്ററാണ് രശ്മി നായർ. ഈ ഫോട്ടോ/വീഡിയോ സീരീസുകളുടെ ടീസറുകളും ലിങ്കുകളും ഇവർ ട്വിറ്ററിലും ഫേസ്ബുക്കിലും എല്ലാം പങ്കുവെക്കാറുണ്ട്.
ഇത് ചൂണ്ടിക്കാട്ടി വ്യാപകമായ വിമർശനമാണ് ഇപ്പോൾ രശ്മി നായർക്കെതിരെ കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നും അനുഭാവികളിൽ നിന്നും സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പക്ഷേ കോൺഗ്രസുകാർ എത്ര വിമർശിച്ചാലും രശ്മി നായരുടെ ആരാധക വൃന്ദത്തിൽ ലക്ഷക്കണക്കിനാണ് ആളുകൾ ഉള്ളത് എന്ന് ഇവരുടെ സമൂഹമാധ്യമ പ്രൊഫൈലുകളിലെ ഫോളോവേഴ്സിന്റെ എണ്ണം കണ്ടാൽ വ്യക്തമാണ്. ഇൻസ്റ്റാഗ്രാമിൽ പ്രൈവറ്റ് ആക്കി വെച്ചിരിക്കുന്ന ഇവരുടെ അക്കൗണ്ടിന്റെ ഫോളോവേഴ്സിന്റെ എണ്ണം നാല് ലക്ഷത്തിൽ അധികം ആണ്. ഫേസ്ബുക്കിലും മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സ് ഇവർക്കുണ്ട്.