കൊച്ചി ഹാര്‍ബര്‍ പാലത്തില്‍ യുവാവിനെ വാഹനമിടിച്ചിട്ട് കടന്ന പൊലീസ് ഉദ്യോഗസ്ഥനെയും വനിതാ ഡോക്ടറെയും സംരക്ഷിക്കാന്‍ പൊലീസിന്റെ പെടാപ്പാട്. നാല് ദിവസം കഴിഞ്ഞിട്ടും ഇടിച്ചിട്ടവര്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് കേസ് ഒത്തിതീര്‍പ്പാക്കാനുള്ള നീക്കത്തിലാണ്.

വ്യാഴായ്ച രാത്രി കടവന്ത്ര സിഐ മനുരാജും വനിത ഡോക്ടറും സഞ്ചരിച്ച കാറാണ് എതിര്‍ദിശയിലെത്തിയ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ചത്. അപകടശേഷം രണ്ട് കിലോമീറ്റര്‍ അകലെ വില്ലിങ്ടണ്‍ ഐലന്‍ഡിലേക്കുള്ള റോഡില്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയ കാറിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാല് യുവാക്കള്‍ പിന്തുടര്‍ന്ന് തടയുകയായിരുന്നു. അപകടത്തില്‍ എല്ല് ഒടിയാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് തോപ്പുംപടി പൊലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചുള്ളിക്കല്‍ സ്വദേശി വിമലിനാണ് അപകടത്തില്‍ പരിക്കേറ്റത്. ചോരയില്‍ കുളിച്ച്‌ റോഡില്‍ കിട‌ന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നു എന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക