എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂർവ രോഗമായ ലൈം രോഗം റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചത് ലിസി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ്. രോഗിക്ക് ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും തുടർന്ന് ഡിസംബർ 26-ന് ആശുപത്രി വിടുകയും ചെയ്തു.

രോഗിയുടെ രക്തം പരിശോധനയ്ക്കായി ആശുപത്രി അധികൃതർ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും അവിടെയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത് ഒരു പ്രത്യേകതരം ചെള്ളിൻ്റെ കടിയേല്‍ക്കുന്നതിലൂടെയാണ് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചർമത്തില്‍ ചൊറിച്ചിലും തടിപ്പും, ചെള്ളുകടിച്ച പാട് തുടങ്ങിയവ രോഗ ലക്ഷണങ്ങളാണ്. ഈ രോഗത്തിന് പൊതുവെ നല്‍കാറുള്ളത് ആൻറിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക