ഇടത് സഹയാത്രികനും എഴുത്തുകാരനുമായ പ്രൊഫ എംകെ സാനു പ്രധാനമന്ത്രിയുടെ യുവം പരിപാടിയില്‍ . രാഷ്ട്രീയ താത്പര്യത്തിലല്ല പരിപാടിയില്‍ പങ്കെടുത്തതെന്ന് സാനു വിശദീകരിച്ചു. സദസിന്റെ കൂട്ടത്തില്‍ ഇരുന്ന് ഒരു പ്രസംഗം കേള്‍ക്കുകയാണ് താന്‍ ചെയ്തത്.
ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടിയാണ് താന്‍ യുവം പരിപാടിയില്‍ പങ്കെടുത്തത്.ഒരു പ്രസംഗം കേട്ടതു കൊണ്ടോ ഒരു പുസ്തകം വായിച്ചതു കൊണ്ടോ തന്റെ രാഷ്ട്രീയ നിലപാട് മാറില്ലെന്നും ഇതുവരെ തുടര്‍ന്ന രാഷ്ട്രീയം ഇനിയും തുടരുമെന്നും സാനു പ്രതികരിച്ചു.
എം കെ സാനുവിന്റെ യുവം പരിപാടിയിലെ സാന്നിധ്യം സിപിഎം കേന്ദ്രങ്ങളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കാറ്റു മാറി വീശുന്നതിന്റെ സൂചനയാണോ എന്ന് അങ്കലാപ്പ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലെല്ലാം സജീവമാണ്. വികസനവും, കർഷക രക്ഷയും, മത്സ്യത്തൊഴിലാളി സംരക്ഷണവും മുതലായ കാർഡുകൾ ഇറക്കി മോദി നേരിട്ടാണ് ഈ തവണ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഒരു ആശങ്കയും അസ്ഥാനത്ത് ആവില്ല.