തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ പൊലീസിനെ കൂസാതെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമായി. കൊവിഡ് കാലത്ത് ഹോട്ടലുകളിലും ഫ്ളാറ്റുകളിലും പരിശോധനകളുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായത്. മലയാളികളും മറുനാട്ടുകാരുമായ സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെ സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചാണ് വാണിഭം കൊഴുപ്പിക്കുന്നത്.

ചുംബന സമരനായകനും ഭാര്യയായ ബിക്കിനി മോഡലും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ കുടുങ്ങാനിടയായ വെബ് സൈറ്റാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായത്. എസ് കോര്‍ട്ട് സര്‍വീസെന്ന പേരില്‍ സ്ത്രീകളുടെ പേരില്‍ ഫോണ്‍ നമ്ബരുകള്‍ പ്രദര്‍ശിപ്പിച്ചാണ് പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം. ഫോണ്‍ നമ്ബരുകളില്‍ ബന്ധപ്പെടുന്ന ആവശ്യക്കാ‌ര്‍ക്ക് അവരുടെ ഡിമാന്‍ഡിന് അനുസരിച്ചുള്ള പ്രായക്കാരുടെ അര്‍ദ്ധനഗ്നമായ ഫോട്ടോകളും വീഡിയോകളും ഷെയര്‍ചെയ്യും. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇഷ്ടപ്പെടുന്നവരുടെ ഹോട്ടല്‍ റൂം വാടകയുള്‍പ്പെടെയുള്ള റേറ്റും വാട്ട്സ് ആപ് സന്ദേശമായി പറന്നെത്തും. ടിപ്പും ഭക്ഷണവും കൂടാതെയുള്ള പണമിടപാടുകളും തികച്ചും ഡിജിറ്റലാണ്. ഗൂഗിള്‍ പേയോ ഓണ്‍ലൈന്‍ ഇടപാടിലൂടെയോ മാത്രമാണ് പണമിടപാട്. അ‌ഡ്വാന്‍സ് തുക കൈമാറി ബുക്ക് ചെയ്താല്‍ മാത്രമേ സമയവും സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറൂ.

ഇടപാട് ഹോട്ടലുകളിലും ഫ്ളാറ്റുകളിലും:

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തൊഴില്‍ മേഖലകളും ബിസനസുകളും നിശ്ചലമായതോടെ അടഞ്ഞുകിടക്കുന്ന ഹോട്ടല്‍മുറികളും ഫ്ളാറ്രുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടക്കുന്നത്. ഹോട്ടല്‍ മുറിയുടെ വാടക ഉള്‍പ്പെടെ മണിക്കൂറിന് രണ്ടായിരം മുതല്‍ ഒരു ദിവസത്തേക്ക് കാല്‍ലക്ഷം വരെ ഈടാക്കുന്ന സംഘങ്ങളാണ് ഇപ്പോഴുള്ളത്. ലൊക്കാന്റോ, എസ്കോര്‍ട്ട് ട്രിവാന്‍ഡ്രം, ലുക്ക് ഔട്ട് , ലുക്ക് ഔട്ട് ഗേള്‍സ് , ‘ഹാപ്പി ‘, ‘ഹാപ്പി എന്‍ഡിംഗ്സ് ‘ എന്നീ പേരുകളില്‍ ഒറ്റനോട്ടത്തില്‍ അശ്ലീല സൈറ്റുകളാണെന്ന് ആര്‍ക്കും തോന്നാത്ത വിധത്തിലാണ് പുതിയ ഓണ്‍ലൈന്‍ വാണിഭ സംഘങ്ങളുടെ ഇടപാട്. സമാന കുറ്റകൃത്യങ്ങളില്‍ പലതവണ പിടിക്കപ്പെട്ട കുപ്രസിദ്ധരായ ചിലരാണ് പുതിയ സൈറ്റുകള്‍ക്കും പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

ചില താരങ്ങളുടെ മുഖചിത്രവും ചേര്‍ത്തിട്ടുണ്ട്. മല്ലു മൂവി ആക്‌ട്രസ് അവയ്ലബിള്‍ എന്ന കുറിപ്പോടെയാണ് ഫോട്ടോകള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെ ചുംബന സമരനായകനും ഭാര്യയായ ബിക്കിനി മോഡലുമുള്‍പ്പെട്ട സംഘം തലസ്ഥാനത്ത് പിടിക്കപ്പെട്ടതോടെയാണ് നഗരത്തിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ പ്രതിയായ അച്ചായനെന്ന ജോഷി ജോസഫും മകന്‍ ജോയ്സ് ജോസഫുമുള്‍പ്പെടെ നിരവധിപേര്‍ ഇതിനുശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെ വലയിലായിരുന്നു. ഇതോടെ പത്തിമടക്കിയ കുപ്രസിദ്ധ പെണ്‍വാണിഭ സംഘങ്ങള്‍ തെല്ലൊരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതിന്റെ സൂചനയാണ് അശ്ലീല സൈറ്റിലെ പരസ്യങ്ങള്‍. ‘കൊച്ചുസുന്ദരികള്‍’ എന്ന സൈറ്റിനെതിരെ പൊലീസ് നടപടിയെടുക്കുകയും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുകയും ചെയ്തെങ്കിലും അതുകൊണ്ടൊന്നും ഫലമില്ലെന്നതിന്റെ തെളിവാണ് വീണ്ടും രംഗപ്രവേശം ചെയ്ത വാണിഭ സൈറ്റുകള്‍.

പ്രൊഫഷണല്‍ സേവനം:

ഹോട്ടല്‍ മുറികളിലും താമസസ്ഥലത്തുമെന്നുവേണ്ട ആവശ്യപ്പെട്ടാല്‍ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനത്തിന് തയ്യാറാണെന്നും പുതുതായി ഉദയം ചെയ്ത ചില സൈറ്റുകള്‍ വെളിപ്പെടുത്തുന്നു. സിനിമാ താരങ്ങളുടെയും മറുനാടന്‍ യുവതികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിച്ച്‌ അതിനു താഴെ അശ്ലീല കമന്റുകള്‍ പോസ്റ്റു ചെയ്താണ് ഇവയുടെ പ്രവര്‍ത്തനം. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പോസ്റ്റുകളാണ് ഇവയ്ക്ക് അടിക്കുറിപ്പായും കമന്റുകളായും വരുന്നത്. മൊബൈല്‍ ഫോണ്‍, വാട്ട്സ് ആപ്പ് എന്നിവയിലൂടെയാണ് ഇടപാടുകളിലേറെയും നടക്കുന്നത്.

ലൊക്കാന്റോ, എസ്കോര്‍ട്ട് ട്രിവാന്‍ഡ്രം തുടങ്ങിയ സൈറ്റുകളിലൂടെയായിരുന്നു മുമ്ബും ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ഇത്തരം സൈറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

നിരീക്ഷണം ശക്തം

അശ്ലീല സൈറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സൈറ്റുകള്‍ നിരീക്ഷണത്തിലാണ്. സൈറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ളാറ്റുകളും ലോഡ‌്ജുകളും കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങളും പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചില കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാണ്.

റേഞ്ച് ഐ.ജി, തിരുവനന്തപുരം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക