ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെയും മമത ബാനര്‍ജിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി. പോലീസ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മൃതദേഹമെടുത്ത് വലിച്ചിഴച്ച്‌ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തെളിവുകള്‍ ഇല്ലാതാക്കാനോ കുറ്റകൃത്യത്തെ മറച്ചു പിടിക്കാനോ ശ്രമിക്കുന്നത് പോലുള്ള തിടുക്കമാണ് ഇപ്പോള്‍ കണ്ടതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

ഉത്തര്‍ ദിനര്‍പൂരിലെ കാളിയഗഞ്ചിലാണ് സംഭവം നടന്നത്. ഗോത്രവര്‍ഗത്തില്‍ പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. ട്യൂഷന് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ദിവസം സമീപത്തെ കനാലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയുടെ മൃതദേഹം ബംഗാള്‍ പോലീസ് അതിക്രൂരമായാണ് വലിച്ചിഴക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“തെളിവുകള്‍ ഇല്ലാതാക്കാനോ കുറ്റകൃത്യത്തെ മറയ്ക്കാനോ വേണ്ടിയാണ് ഈ തിടുക്കപ്പെട്ട ക്രൂരത.കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മമത ബാനര്‍ജിയുടെ ഭരണകൂടം അതിന് അനുവദിച്ചില്ല, ഇവര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും” അമിത് മാളവ്യ ചോദിച്ചു.

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.സംസ്ഥാന പോലീസാണ് ഇതിന് ഉത്തരവാദി. പോലീസിന് സംസ്ഥാനത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ല. അടുത്ത ദിവസം അഭിഷേക് ബാനര്‍ജി നടത്താനിരിക്കുന്ന യാത്രയുടെ തിരക്കിലാണ്. സാധാരണക്കാരാണ് ഇതിന് വലിയ വലി കൊടുക്കേണ്ടി വരുന്നതെന്നുംം” സുവേന്ദു അധികാരി ആരോപിച്ചു. അതേസമയം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക