മനസാക്ഷി മരവരിച്ച മനുഷ്യരുടെ ക്രൂരതകള്‍ മൃതദേഹങ്ങളോട് പോലും ദയ കാണിക്കാത്ത ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കുന്നതിനായി എന്ത് ക്രൂരതയ്ക്കും മടിക്കാത്ത ബന്ധുക്കളുടെ വിഡിയോയാണ് വൈറലാവുന്നത്.മരണത്തിന്റെ ചൂടാറും മുന്‍പ് കാറിന്‍റെ പിന്‍ സീറ്റില്‍ കിടക്കുന്ന വൃദ്ധയുടെ മൃതദേഹത്തില്‍ നിന്ന് വിരലടയാളം മുദ്ര പേപ്പറില്‍ പതിപ്പിക്കുന്ന ബന്ധുക്കളുടെ വിഡിയോയാണ് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ നിന്ന് പുറത്ത് വരുന്നത്.

എന്നാല്‍ 2021 മെയ് എട്ടിനാണ് കമലാ ദേവി മരിച്ചതെന്നും ആ സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നും പൊലീസ് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് മരണപ്പെട്ട സ്ത്രീയുടെ ബന്ധു ജിതേന്ദ്ര ശര്‍മ പൊലീസിനെ സമീപിച്ചിരുന്നു ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമലാ ദേവിയുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന വഴിയില്‍ വച്ച്‌ അവരുടെ വാഹനം നിര്‍ത്തി വിരലടയാളം എടുത്തുവെന്നാണ് ബന്ധു പൊലീസില്‍ മൊഴി നല്‍കിയത്. സാധാരണ ഗതിയില്‍ ഒപ്പിടാറുള്ള കമലാ ദേവിയുടെ വിരലടയാളം വില്‍പത്രത്തില്‍ കണ്ടതിന് പിന്നാലെ സംശയം തോന്നിയ ജിതേന്ദ്ര ശര്‍മ പൊലീസ് സഹായം തേടുകയായിരുന്നു. വീടും കടയും അടങ്ങുന്ന സ്വത്തിനെ കുറിച്ചാണ് ഈ വില്‍പത്രമെന്നാണ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക