നാടിനെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. പാല സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥിനി കോളേജിനുള്ളിൽ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടു. തലയോലപ്പറമ്പ് സ്വദേശിനി ലിബിനാമോൾ ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടിയുടെ സഹപാഠിയായ അക്ഷയ് ബൈജുവിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോളേജിൽ ഫുഡ് ടെക്നോളജി കോഴ്സ് പഠിക്കുകയായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. സപ്ലിമെൻററി പരീക്ഷ എഴുതാൻ ആണ് ഇന്ന് കോളേജിൽ എത്തിയത്. ഒരു പെൺകുട്ടി അപകടം പറ്റി വീണുകിടക്കുന്നു എന്ന് കുട്ടികൾ അറിയിച്ചത് പ്രകാരം അധികൃതർ എത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന കുട്ടിയെ കണ്ടത്. സമീപത്തുനിന്ന് വിദ്യാർഥികളാണ് സഹപാഠി ആക്സോ ബ്ലേഡ് കൊണ്ട് കഴുത്ത് അറക്കുകയായിരുന്നു എന്ന് അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതി കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും വിവരങ്ങൾ ഉണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചാണ് എത്തിയതെന്ന് ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തി. മൃതദേഹം പാലാ മരിയൻ സെൻറർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ പാലാ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഗവൺമെൻറ് ഹോസ്പിറ്റലിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഇയാളെ പാലാ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക