യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു. സൂറത്ത് സ്വദേശിയായ കിഷോറാണ് ഭാര്യ കാജലിനെ കൊലപ്പെടുത്തിയത്. പത്തുമാസം മുമ്ബാണ് ഇവര്‍ വിവാഹിതരായത്. അശ്ലീല വീഡിയോ കാണുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിനിടെ കിഷോറിന്റെ ഫോണ്‍ ഭാര്യ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ കിഷോര്‍ ഭാര്യയെ ജീവനോടെ കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കാജല്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നതാണ് കിഷേറിന്റെ ഹോബി. ഇയാള്‍ ഇത്തരം വീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്നാണ് വിവരം. വിവാഹത്തിന് ശേഷവും ഈ ശീലം മാറ്റാന്‍ കിഷോറിന് കഴിഞ്ഞില്ല. ഇക്കാര്യം പലപ്പോഴും കാജലിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. പലതവണ ഇക്കാര്യം ചോദ്യം ചെയ്തു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെയാണ് കാജല്‍ ഫോണ്‍ പൊട്ടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാര്യ സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രതി കിഷോര്‍ പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ പോലീസ് ഇയാളെ കര്‍ശനമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.താന്‍ മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഭാര്യ അതിനെ എതിര്‍ത്തു.ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായെന്നും ദേഷ്യത്തില്‍ തീകൊളുത്തിയെന്നുമാണ് കുറ്റസമ്മതമൊഴി.

പ്രതി കിഷോര്‍ ഒരു ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ കാജല്‍ പട്ടേല്‍ മുംബൈ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. മകളുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കാജലിന്റെ കുടുംബം. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കിഷോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക