മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കേ സംസ്ഥാനത്ത് വി.ഐ.പി സുരക്ഷയ്ക്കായി പുതിയ തസ്തിക സൃഷ്ടിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതുതായി സൃഷ്ടിച്ചത്. സംസ്ഥാന തലത്തില്‍ വിഐപി സുരക്ഷയുടെ ചുമതലയാണ് ഇവര്‍ക്ക് നല്‍കുന്നത്. എഡിജിപി ഇന്റലിജന്‍സിന് കീഴിലാണ് പുതിയ തസ്തിക.

ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ജി. ജയദേവിന് പുതിയ തസ്തികയില്‍ നിയമനം നല്‍കി. ഇതിന് പുറമേ പോലീസ് ട്രെയിനിങ് ഐജി ആയി ഗുഗുലോത്ത് ലക്ഷ്മണിനും നിയമനം നല്‍കിയിട്ടുണ്ട്. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു ഇദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കുമെതിരായി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വി.ഐ.പി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക രൂപീകരിച്ചത്. വി.ഐ.പി സുരക്ഷ ഏകോപിപ്പിക്കാനായാണ് പ്രത്യേക തസ്തിക സൃഷ്ടിച്ചത്. സപ്ലൈ കോ എം.ഡിയായിരുന്ന സഞ്ചീബ് കുമാര്‍ പട്‌ജോഷിയെ കോസ്റ്റല്‍ സുരക്ഷയ്ക്കുള്ള എ.ഡി.ജി.പിയായും നിയമിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക