സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരായ ആരോപണം സ്ഥിരീകരിക്കാൻ കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന വിഡിയോ പരിശോധന പുതിയ വിവാദമാകുന്നു. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കൾ ഒന്നിച്ചിരുന്നു കണ്ടത് മര്യാദകേടല്ലേ എന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം. പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകൾ ഉൾപ്പെട്ട ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്.

പ്രശ്നം അന്വേഷിച്ച കമ്മിഷൻ ശേഖരിച്ച ദൃശ്യങ്ങളുള്ള പെൻഡ്രൈവ് പാർട്ടി ഓഫിസിലെ സ്റ്റുഡിയോയിൽ കംപ്യൂട്ടറിൽ കണക്റ്റ് ചെയ്തു ദൃശ്യങ്ങൾ കണ്ടെന്നാണ് പാർട്ടിയിൽ നിന്നു തന്നെ ലഭിച്ച വിവരം. തുടർന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെയൊരു വിഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചിലർ ഉന്നയിച്ചപ്പോഴാണ് പെൻഡ്രൈവ് പരിശോധിക്കാമെന്ന നിർദേശം ഉയർന്നത്. വിഡിയോ കണ്ട നേതാക്കളെ അതിലുള്ളവർ ഇനി എങ്ങനെ അഭിമുഖീകരിക്കും എന്ന ചോദ്യവുമുണ്ട്. അശ്ലീല വിഡിയോ പകർത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക