ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണപ്രസാദത്തില്‍ ഉപയോഗിക്കുന്ന ഏലയ്‌ക്കയില്‍ കണ്ടെത്തിയത് മാരക രോഗകാരണമാകുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യം. അരവണപായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ടിലാണുള‌ളത്. എഫ്‌എസ്‌എസ്‌എഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതര രോഗകാരണമാകുന്ന കീടനാശിനികള്‍ ഏലയ്‌ക്കയില്‍ കണ്ടതായി പറയുന്നത്. കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബിലെ പരിശോധനാ ഫലമാണ് റിപ്പോര്‍ട്ടിലുള‌ളത്.

ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് കൊച്ചിയിലെ ലാബില്‍ ഏലയ്‌ക്ക പരിശോധിച്ചത്. ഈ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച്‌ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍‌ട്ടിലും ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് പറഞ്ഞിരുന്നു. ഏലയ്‌ക്കാ വിതരണം സംബന്ധിച്ച്‌ അയ്യപ്പാ സ്‌പൈസസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടികളെടുത്തത്. നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയിലും സുരക്ഷിതമല്ലാത്ത അളവില്‍ ഏലയ്‌ക്കയില്‍ കീടനാശിനി അംശം കണ്ടെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക