തൃശൂര്‍: രണ്ട് കോടി രൂപയില്‍ അധികം അബദ്ധത്തില്‍ അക്കൗണ്ടിലെത്തി. ആദ്യം അമ്ബരന്ന യുവാക്കള്‍ പിന്നെ പണം ധൂര്‍ത്തടിച്ചു. സംഭവത്തില്‍ കേസെടുത്ത തൃശൂര്‍ സൈബര്‍ പൊലീസ് അരിമ്ബൂര്‍ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ബാങ്കിന്‍റെ സെര്‍വറില്‍ വന്ന വീഴ്‌ചയാണ് പണം മാറി വരാന്‍ കാരണം.

സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങള്‍ അറിയാതെ കോടികള്‍ ഒഴുകിയെത്തിയപ്പോള്‍ കാഞ്ഞാണിക്കടുത്ത് അരിമ്ബൂര്‍ സ്വദേശികളായ നിധിനും, മനുവും ഒന്ന് അന്താളിച്ചു. പിന്നെ അര്‍മാദിച്ച്‌ ചെലവാക്കാന്‍ തുടങ്ങി. ഒടുവില്‍ കുടുങ്ങി. പുതുതലമുറയില്‍ പെട്ട ബാങ്കുകളിലൊന്നിലാണ് സംഭവം. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് ഇവിടെ അക്കൗണ്ട് ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു ദിവസങ്ങള്‍ക്ക് മുമ്ബാണ് ഈ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയത്. കോടികള്‍ അക്കൗണ്ടിലായതോടെ ഇവര്‍ മത്സരിച്ച്‌ ചെലവാക്കാനും തുടങ്ങി. ഘട്ടം ഘട്ടമായാണ് പണം അക്കൗണ്ടിലെത്തിയത്.ഇതുപയോഗിച്ച്‌ ഐ ഫോണ്‍ ഉള്‍പ്പെടെ പലതും വാങ്ങി. ഷെയര്‍ മാര്‍ക്കറ്റിലും മറ്റും ഇറക്കി. കടങ്ങള്‍ വീട്ടി. ട്രേഡിങ് നടത്തി. എല്ലാം കൂടി 2.44 കോടി രൂപ ചെലവാക്കി. എത്തിയ പണത്തിന്‍റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്‌തു. 171 ഇടപാടുകളാണ് നടത്തിയത്.

അറസ്റ്റിലായവര്‍ക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയന നീക്കം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ അബദ്ധത്തില്‍ കോടികള്‍ ഇവരുടെ അക്കൗണ്ടിലെത്തുകയായിരുന്നു എന്നാണ് കരുതുന്നത്. ലയന സമയത്തെ സാഹചര്യം ഇവര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലില്ലെന്ന് പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക