നായ കുറുകെ ചാടിയപ്പോള്‍ ബ്രേക്കിട്ട പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ തിരുവല്ലം-കോവളം ബൈപ്പാസില്‍ വാഴമുട്ടത്തിനടുത്താണ് അപകടം സംഭവിച്ചത്. വിഴിഞ്ഞം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സ്റ്റേഷനിലെ കമ്യൂണിറ്റി റസിഡന്‍സ് ഓഫീസര്‍ ജോണ്‍ ബ്രിട്ടോ, സിപിഒ സജ്ഞു, ഹോം ഗാര്‍ഡ് ജോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ നിന്ന് ലഭിച്ച പരാതി അന്വേഷിക്കാന്‍ വേണ്ടി പോയി മടങ്ങവെയാണ് അപകടമുണ്ടായത്. ക്രെയിനെത്തിച്ചാണ് റോഡില്‍ നിന്നും ജീപ്പ് നീക്കം ചെയ്തത്. തുടര്‍ന്ന് തിരുവല്ലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ തകര്‍ന്ന ജീപ്പിന് പകരം കിട്ടിയ ജീപ്പാണ് അപകടത്തില്‍ തകര്‍ന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക