ന്യൂഡല്‍ഹി: പ്രണയങ്ങള്‍ക്കും ബ്രേക്കക്കപ്പുകള്‍ക്കും കുപ്രസിദ്ധ്രനാണ് ഹിന്ദി സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. നടി ഐശ്വര്യറായി അടക്കമുള്ളവര്‍ സല്‍മാന്റെ മൂന്‍ കാമുകിമാര്‍ ആയിരുന്നു. കൃഷ്ണമൃഗവേട്ടയെ തുടര്‍ന്ന് വധഭീഷണി നേരിടുന്ന ഹോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാനെ കൂടുതല്‍ കുരുക്കിലാക്കി ഒരു നടിയുടെ വെളിപ്പെടുത്തല്‍ കൂടി ഹിന്ദി സിനിമാ ലോകത്ത് ചര്‍ച്ചയാവുകയാണ്. സല്‍മാന്‍ ഖാനുമായി എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന നടി സോമി അലിയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്ത് വന്നിരുന്നത്. ശരിക്കും ഒരു സൈക്കോപ്പത്ത് ആണ് സല്‍മാന്‍ എന്നാണ് സോമി പറയുന്നത്. പ്രകൃതിവിരുദ്ധ ലൈംഗികബന്ധവും, സിഗററ്റ് കൊണ്ട് പൊള്ളിക്കലും അടക്കമുള്ള നിരവധി പീഡനങ്ങള്‍ക്ക് താന്‍ സല്‍മാനില്‍നിന്ന് ഇരയായി എന്ന് അവര്‍ പറയുന്നു.

നടിയുടെ പോസ്റ്റ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എന്റെ ഷോകള്‍ നീ ഇന്ത്യയില്‍ വിലക്കൂ, ലോ സ്യൂട്ട് നല്‍കൂ. നീയൊരു ഭീരുവാണ്. എനിക്കിവിടെ അമ്ബത് അഭിഭാഷകരുണ്ട്. വര്‍ഷങ്ങളോളം നീയെന്നെ കടത്തി വിട്ട സിഗരറ്റു കൊണ്ടുള്ള പൊള്ളിക്കലുകളില്‍ നിന്നും ശാരീരിക അതിക്രമങ്ങളില്‍ നിന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ നിന്നെല്ലാം എന്നെ രക്ഷിക്കാനായി. നീയൊരു മെയില്‍ ഷോവനിസ്റ്റ് പിഗ് ആണ്. ഒരുപാട് സ്ത്രീകളെ മര്‍ദ്ദിച്ചിട്ടുള്ള ഇവനെ പിന്തുണയ്ക്കുന്ന നടിമാരെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഇവനെ പിന്തുണയ്ക്കുന്ന നടന്മാരെ ഓര്‍ത്തും ലജ്ജിക്കുന്നു. ഇത് യുദ്ധത്തിനുള്ള സമയമാണ്” എന്നായിരുന്നു സോമി കുറിച്ചത്.

പിന്നീട് നടി തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. നേരത്തേയും സല്‍മാനെതിരെ സമാനമായ പ്രതികരണങ്ങള്‍ സോമിയുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. താരത്തിന്റെ പേരെടുത്ത് പറയാതെയും സോമി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. താന്‍ ഒരുനാള്‍ തുറന്ന് പറയുമെന്ന് ഒരിക്കല്‍ സോമി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. നടി പോസ്റ്റ് പിന്‍വലിച്ചത് ഭീഷണിയുടെ പുറത്താണെന്ന് ആരോപണമുണ്ട്. പക്ഷേ അപ്പോഴേക്കും അതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കയാണ്.

ടോക്സിക്ക് ബന്ധമെന്ന് ഐശ്വര്യറായി

വെറും 23ാംമത്തെ വയസ്സില്‍ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ ചെറുപ്പക്കാരനാണ് സല്‍മാന്‍. അപ്രതീക്ഷിതമായി എത്തിയ കോടികളും പ്രശസ്തിയും അയാളെ ശരിക്കും മാറ്റിമറിച്ചുകളഞ്ഞു. മദ്യവും, പാര്‍ട്ടികളും, പ്രണയവും ഹോബിയായി മാറി. ഇന്നും ക്രോണിക്ക് ബാച്ചിലര്‍ ആയി നിലക്കുന്ന സല്‍മാന്‍ ഖാന് നിരവധി തകര്‍ന്ന പ്രണയങ്ങളുടെയും കഥ പറയാനുണ്ട്.

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ബന്ധമായിരുന്നു സല്‍മാനും ഐശ്വര്യയും തമ്മിലുള്ള പ്രണയം. 2002ല്‍ അത് വേര്‍പിരിഞ്ഞു. പക്ഷേ സല്‍മാന്‍ കുലുങ്ങില്ല. ഉടന്‍ തന്നെ അടുത്ത ബന്ധത്തിലേക്ക് കടന്നു. സല്‍മാന്‍ അതിനിടക്ക് ഐശര്യറായിയെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ പുറത്തുവരികയും പൊലീസ് കേസ് ആവുകയും ചെയ്തു. ഈ ബന്ധം ശരിക്കും ടോക്സിക്ക് എന്നായിരുന്നു ഐശ്വര്യറായി പറഞ്ഞതെന്ന് അവരുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച്‌ മുംബൈ കുട്ടിപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക