2018 ല്‍ ആസ്ത്രേലിയന്‍ വനിതയെ കൊന്ന കേസില്‍ പ്രതിചേര്‍ത്ത ഇന്ത്യന്‍ നഴ്സിനെ ഡല്‍ഹി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 38 കാരനായ രജ് വിന്ദര്‍ സിങ്ങാണ് അറസ്റ്റിലായത്. 24 കാരിയായ തൊയാഹ് കോര്‍ഡിങ് ലെയെയാണ് രജ് വിന്ദര്‍ സിങ് കൊലപ്പെടുത്തിയത്. കോര്‍ഡിങ് ലെ ഫാര്‍മസി ജീവനക്കാരിയായിരുന്നു. 2018 ഒക്ടോബര്‍ 21നാണ് കോര്‍ഡിങ് ലെയെ കാണാതാവുന്നത്. അടുത്ത ദിവസം ക്വീന്‍സ് ലാന്‍ഡിലെ വാന്‍ങെതി ബീച്ചില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊലപാതകം നടത്തിയ ശേഷം പ്രതിയായ രജ് വിന്ദര്‍ സിങ് ഇന്ത്യയിലേക്ക് കടന്നു. യുവതി നായക്കൊപ്പം നടക്കുമ്ബോഴാണ് കൊലപാതകം ഉണ്ടായത്. കൊലപാതകം നടത്തി രണ്ടു ദിവസത്തിനു ശേഷം രജ് വിന്ദര്‍ സിങ് ജോലി ഒഴിവാക്കുകയും ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും ആസ്ത്രേലിയയില്‍ തന്നെ ഉപേക്ഷിക്കുകയും ചെയ്ത് നാടുവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിയെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ക്യൂന്‍സ്‍ലാന്റ് പൊലീസ് ഒരു മില്യണ്‍ ആസ്ത്രേലിയന്‍ ഡോളറാണ് വാഗ്ദാനം നല്‍കിയിരുന്നത്. ആസ്ത്രേലിയന്‍ പൊലീസ് ഡിപ്പാര്‍ട്ട് മെന്റിന്റെ ചരിത്രത്തില്‍ പ്രഖ്യാപിച്ച ഏറ്റവും വലിയ പാരിതോഷികമായിരുന്നു ഇത്. 2021ല്‍ ആസ്ത്രേലിയന്‍ സര്‍ക്കാര്‍ കുറ്റവാളിയെ കൈമാറണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ വര്‍ഷം നവംബറിലാണ് അപേക്ഷ സ്വീകരിച്ചത്. പഞ്ചാബിലെ ബട്ടര്‍ കലന്‍ സ്വദേശിയായ സിങ് ഇന്നിസ് ഫെയ്‍ലിലാണ് താമസിച്ചിരുന്നത്. അവിടെ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് പൊലീസ് അറസ്റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക