തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ മുന്‍കാമുകന്‍. കൂട്ടിലിട്ട കിളിയെ പോലെയായിരുന്നു ഗ്രീഷ്മയെ വീട്ടുകാര്‍ വളര്‍ത്തിയതെന്നും, അതിനാല്‍ തന്നെ ബന്ധങ്ങളില്‍ വിശ്വാസം വെച്ചുപുലര്‍ത്താന്‍ ഗ്രീഷ്മ ശ്രമിച്ചില്ലെന്നും ഇയാള്‍ പറയുന്നു. മലയാളി വാര്‍ത്തയോടായിരുന്നു യുവാവിന്റെ പ്രതികരണം.

ഗ്രീഷ്മ ഗര്‍ഭിണിയായിരുന്നുവെന്നും അബോര്‍ഷന്‍ ചെയ്യാന്‍ തന്റെ സ്ഥലം വിറ്റുവെന്നുമുള്ള പ്രചാരണം യുവാവ് തള്ളിക്കളയുന്നുമുണ്ട്. വസ്തു വിറ്റത് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നുവെന്നും, തങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നും യുവാവ് പറയുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചപ്പോള്‍ സുഹൃത്തുക്കളായി തുടരാമെന്നായിരുന്നു ഗ്രീഷ്മ പറഞ്ഞിരുന്നത്. എന്നാല്‍, സ്നേഹിച്ച പെണ്ണിനെ സുഹൃത്തായി കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് യുവാവ് പിന്മാറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്രീഷ്മയുമായുള്ള ബന്ധത്തെ കുറിച്ച്‌ യുവാവ് പറയുന്നതിങ്ങനെ:

ഗ്രീഷ്മ ഐ.എ.എസ് കോച്ചിങ്ങിന് പോയിരുന്നപ്പോള്‍ അവളെ കൂട്ടിക്കൊണ്ട് വന്നിരുന്നത് ഞാനായിരുന്നു. ബന്ധം ആദ്യം വീട്ടില്‍ അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ വീട് വിട്ടിറങ്ങുകയാണെന്ന് പറഞ്ഞ് ഗ്രീഷ്മ എന്നെ വിളിച്ചു. അവനെ അവളെ വിളിച്ചിറക്കാന്‍ ചെന്നെങ്കിലും അവള്‍ വന്നില്ല. എന്നെ അവളുടെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തി. ഗ്രീഷ്മയുടെ അമ്മാവന് പോലീസുമായി ബന്ധമുണ്ടായിരുന്നു. ഗ്രീഷ്മയുടെ അച്ഛന് അവളുടെ ഫോട്ടോസ് അയച്ച്‌ കൊടുത്തെങ്കിലും ഇതിലും വലുത് കണ്ടിട്ടുണ്ടെന്ന ഭാവമായിരുന്നു അയാള്‍ക്ക്.

ഗ്രീഷ്മ ഒരിക്കല്‍ മറ്റൊരു യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. അതിനെ കുറിച്ച്‌ ചോദിച്ച്‌ വഴക്കായി, അങ്ങനെ പിരിഞ്ഞു. ഗ്രീഷ്മ വേറെ ലെവലായി എന്ന് സുഹൃത്തുക്കള്‍ പറയുമ്ബോഴും അവളുടെ ‘നല്ല ഭാവി’ ആയിരുന്നു ഞാനും ആഗ്രഹിച്ചിരുന്നത്. എന്നോട് ചെയ്തതിന് അവള്‍ അനുഭവിക്കുകയാണ് എന്ന ചിന്ത അല്ല എനിക്കുള്ളത്. ആത്മാര്‍ത്ഥമായി പ്രണയിച്ച ഒരാളെ കുറിച്ച്‌ അങ്ങനെ കേള്‍ക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല. ഷാരോണിന്റെ വിധിയില്‍ ദുഖമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക