ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൈഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍.എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അമൃത യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഗൈഡ് ഡോ.

എന്‍. രാധികയ്ക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് ഗൈഡ് തടഞ്ഞതെന്ന് സഹോദരി രാധിക ആരോപിച്ചു. ബ്ലൂ വെയ്ല്‍ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നല്‍കി ഒടുവില്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചു. ഇതില്‍ ഡോക്ടര്‍ എന്‍ രാധികയും അവര്‍ക്കൊപ്പമുള്ള ബാലമുരുകന്‍ എന്നയാളുമാണെന്നും സഹോദരി പറഞ്ഞു.

ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സര്‍വകലാശാലയില്‍ നിന്ന് ബിടെക്കും സ്വര്‍ണമെഡലോടെ എംടെക്കും പൂര്‍ത്തിയാക്കിയ കൃഷ്ണകുമാരി 2016 മുതലാണ് കോയമ്ബത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായത്. ഇരുപത് വര്‍ഷം കഴിഞ്ഞാലും ഗവേഷമം തീരില്ലെന്ന് പറഞ്ഞ് കൃഷ്ണകുമാരിയെ ഗൈഡ് അധിക്ഷേപിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക