നഗ്ന വീഡിയോ പകര്‍ത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. വിജിലന്‍സ് ഗ്രേഡ് എസ് സിപിഒയും അരുവിക്കര കാച്ചാണി സ്വദേശിയുമായ സാബു പണിക്കര്‍ (48) ആണ് അറസ്റ്റിലായത്.വിവാഹ വാഗ്ദാനം നല്‍കി നാല്‍പതുകാരിയുടെ നഗ്നവീഡിയോ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഏഴ് വര്‍ഷം പീഡിപ്പിച്ചുവെന്നാണ് കേസ്. അരുവിക്കര പോലീസാണ് സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പീഡനത്തിന് പുറമെ ഐടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളില്‍ എത്തിച്ച്‌ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഇതുപ്രകാരം വ്യാഴാഴ്ച വൈകിട്ടായിരുന്നു സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് പിന്നാലെ ഇപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ മോചനം നേടി കഴിയുകയായിരുന്ന ഒരു യുവതിയെയാണ് പ്രതി പീഡിപ്പിച്ചിരുന്നത്. വിവാഹം ചെയ്യാമെന്നായിരുന്നു സാബുവിന്റെ വാഗ്ദാനം. എന്നാല്‍ പീഡിപ്പിച്ചതിന് ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതി ഇവ കാണിച്ച്‌ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പോലീസുകാരനായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഒടുവിലാണ് യുവതി പോലീസിനെ സമീപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക