തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശന പോര്‍ട്ടല്‍ മന്ദഗതിയിലായതോടെ, ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും ഫലം പരിശോധിക്കാനാകാതെ രണ്ടുലക്ഷത്തോളം വിദ്യാര്‍ഥികള്‍.4.64 ലക്ഷം പേര് അപേക്ഷിച്ചതില്‍ ചൊവ്വാഴ്ച വൈകീട്ട് വരെ 2.72 ലക്ഷം പേര്‍ക്കാണ് അലോട്ട്മെന്റ് ഫലം പരിശോധിക്കാന്‍ കഴിഞ്ഞത്. 47908 പേര് മാത്രമാണ് അപേക്ഷ/ ഒാപ്ഷനുകളില്‍ തിരുത്തലുകള്‍ വരുത്തിയത്.തിങ്കളാഴ്ച രാവിലെ ഒമ്ബതിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതിന് മുെമ്ബ ഞായറാഴ്ച അര്‍ധരാത്രിയോടെ അലോട്ട്മെന്റ് പോര്‍ട്ടലില്‍ ലഭ്യമാക്കി. എന്നാല്‍, തിങ്കളാഴ്ച രാവിലെമുതല്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പോര്‍ട്ടലില്‍ കയറിയതോടെ പോര്‍ട്ടല്‍ പണിമുടക്കി. ഉച്ചവരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അലോട്ട്മെന്റ് ഫലം അറിയാന്‍ കഴിഞ്ഞത്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ട്രയല്‍ ഫലം അറിയാനും തിരുത്തലുകള്‍ക്കുമായി സ്കൂള്‍ ഹെല്പ് ഡെസ്ക്കുകളിലും ഇന്റര്‍നെറ്റ് കഫെകളിലും കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.പ്ലസ് വണ്‍ അപേക്ഷകള്ക്കുവേണ്ടി നാലും ഡാറ്റാബേസിനായി രണ്ടും സെര്‍വറുകളാണ് പോര്‍ട്ടല്‍ പരിപാലിക്കുന്ന എന്‍.െഎ.സി ഉപയോഗിക്കുന്നത്. 4.64 ലക്ഷം പേര് അപേക്ഷകരുള്ളതിനാല്‍ ഒരേസമയം പതിനായിരക്കണക്കിന് പേരാണ് പോര്‍ട്ടലില്‍ പ്രവേശിച്ചത്. പോര്ട്ടലിെന്റ പ്രവര്‍ത്തനം മന്ദഗതിയിലായതോടെ അധിക സെര്‍വറുകള്‍ ക്രമീകരിക്കാന്‍ െഎ.ടി മിഷന് ശ്രമം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയോടെ പുതിയ സെര്വര്കൂടി ഇതിനായി നീക്കിവെച്ചും നിലവിലുള്ളവയുടെ ബാന്‍ഡ് വിഡ്ത് വര്‍ധിപ്പിച്ചും പ്രശ്നം പരിഹരിക്കാനാണ് എന്‍.െഎ.സിയുടെ ശ്രമം. കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറം ജില്ലയില്‍ 39,331 പേര്‍ക്ക് മാത്രമാണ് രണ്ടുദിവസം പിന്നിട്ടിട്ടും അലോട്ട്മെന്റ് പരിശോധിക്കാന്‍ കഴിഞ്ഞത്.5018 പേര്‍ക്കാണ് തിരുത്തലുകള്‍ വരുത്താന്‍ കഴിഞ്ഞത്. മലപ്പുറത്ത് 77,668 ആണ് മൊത്തം അപേക്ഷകര്‍. നിലവില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ് ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തല്‍ വരുത്താനും സമയമനുവദിച്ചത്. ഇത് ഒരുദിവസം കൂടി ദീര്‍ഘിപ്പിക്കുന്നത് പരിഗണനയിലാണ്. നിലവിലുള്ള ഒാപ്ഷനുകള്‍ പുനഃക്രമീകരിക്കാനും പുതിയവ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും ഇൗ ഘട്ടത്തില്‍ അവസരമുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക