വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഇയാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും ഉപാധികളോടെ ജാമ്യത്തില്‍ വിടാനും ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്.

ഹോസ്ദുര്‍ഗ് താലൂക്കിലെ ജിംനേഷ്യം പരിശീലകയായ യുവതിയാണ് നടനെതിരെ കാസര്‍കോട് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് പിടികൂടിയത്. ഷിയാസിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷിയാസ് എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തിവരികയാണ്. ജിമ്മില്‍ ട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഇതുകണ്ട് പരാതിക്കാരിയായ മുപ്പത്തിരണ്ടുകാരി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പരിചയത്തിലായി. പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനൊന്ന് ലക്ഷം രൂപ വാങ്ങിയെന്നും പരാതിയിലുണ്ട്. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്നും രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതി ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക