രാജീവ്‌ഗാന്ധി വധക്കേസിലെ 6 പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. നളിനി, ശ്രീഹര്‍,ആര്‍.പി രവിചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ജീവപര്യന്തംതടവ് അനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെയാണ് കോടതി ജയില്‍മോചിതരാക്കുന്നത്. പേരറിവാളന്‍ കേസിലെ വിധി ഇവര്‍ക്കും ബാധകമെന്നു കോടതി വ്യക്തമാക്കി.

തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി കഴിഞ്ഞ ആഗസ്തില്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. നളിനി, ഭര്‍ത്താവ് മുരുഗന്‍, ശാന്തന്‍, ജയകുമാര്‍, പേരറിവാളന്‍, രവിചന്ദ്രന്‍,റോബര്‍ട്ട് പയസ് എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. അതില്‍ പേരറിവാളനെ 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അടുത്തിടെ മോചിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പശ്ചാത്തലത്തിലാണ് സമാനമായ വിധി തന്‍റെ കാര്യത്തിലും വേണമെന്ന് ആവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയെ സമീപിച്ചത്. ദയാഹർജിയില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിച്ചത്. 1991 മെയ് മാസത്തില്‍ ശ്രീപെരുമ്ബത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക