ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാർ. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ 2022ലെ ഇലക്‌ട്രിക് വെഹിക്കിള്‍ പോളിസി പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. നിര്‍മ്മാണത്തിനായുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനും പണം ഈടാക്കുന്നതിനും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി ഓപ്ഷന്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും വിവിധ ഘടകങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് ഇവി പോളിസിയിലെ ഏറ്റവും വലിയ പ്രഖ്യാപനം പുതിയ പോളിസി പ്രാബല്യത്തില്‍ വരുന്ന ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ സെഗ്‌മെന്റ് ഇവികളും വാങ്ങുമ്ബോള്‍ റോഡ് നികുതിയിലും രജിസ്‌ട്രേഷന്‍ ഫീസിലും 100 ശതമാനം ഇളവ് നല്‍കാനുള്ള തീരുമാനമാണ്. പ്രസ്‍തുത ഇലക്‌ട്രിക്ക് വാഹനം ഉത്തര്‍ പ്രദേശില്‍ തന്നെ നിര്‍മ്മിച്ചതാണെങ്കില്‍, ഈ ഇളവ് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് പോലും നീട്ടി നല്‍കുമെന്നും പുതിയ ഇവി പോളിസി വാഗ്‍ദാനം ചെയ്യുന്നു.
ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിന് ഫാക്ടറി ചെലവില്‍ 15 ശതമാനം സബ്‌സിഡിയും ഉണ്ട്. ഇതനുസരിച്ച് ഒരു വാഹനത്തിന് പരമാവധി 5,000 രൂപ വരെ സബ്‍ഡിസിയും ലഭിക്കും. ഈ വാഗ്‍ദാനം വാങ്ങുന്ന ആദ്യത്തെ രണ്ട് ലക്ഷം ഇവികള്‍ക്ക് വിധേയമാണ്. ഇലക്‌ട്രിക് കാര്‍ വാങ്ങുമ്ബോള്‍, ആദ്യം വില്‍ക്കുന്ന 25,000 വാഹനങ്ങള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ഉണ്ട് . ഇലക്‌ട്രിക് ത്രീ വീലറുകള്‍ക്ക്, ആദ്യത്തെ 50,000 യൂണിറ്റുകള്‍ക്ക് 12,000 രൂപ വരെ സബ്‌സിഡിയുണ്ട്. അതേസമയം ഇലക്‌ട്രിക് ബസുകളില്‍ ആദ്യത്തെ 400 യൂണിറ്റുകള്‍ക്ക് 20 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും.
ഇലക്‌ട്രിക്ക് വാഹനങ്ങള്‍ക്കായുള്ള അടിസ്ഥാന സൌകര്യ വികസനത്തിനും പുതിയ ഇവി പോളിസി ഏറെ പ്രധാന്യം നല്‍കുന്നു. സംസ്ഥാനത്തെ ആദ്യത്തെ 2,000 ചാര്‍ജിംഗ് സ്റ്റേഷന്‍ സേവന ദാതാക്കള്‍ക്ക് മൂലധന സബ്‌സിഡിയോടെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തുടനീളമുള്ള ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഒരു പ്രത്യേക പ്രോത്സാഹനവും പുതിയ ഇവി പോളിസി വാഗ്‍ദാനം ചെയ്യുന്നു. ഇതനുസരിച്ച് ഒരു ചാര്‍ജിംഗ് സ്റ്റേഷന് പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. സംസ്ഥാനത്തെ ആദ്യത്തെ 1,000 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ക്ക് പരമാവധി അഞ്ച് ലക്ഷം മൂലധന സബ്‌സിഡിയും പോളിസിയുടെ ഭാഗമായി യുപി സര്‍ക്കാര്‍ വാഗ്‍ദാനം ചെയ്യുന്നു.
സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക എന്നതാണ് യുപി സര്‍ക്കാരിന്‍റെ പുതിയ വൈദ്യുത വാഹന നയത്തിന്‍റെ മൊത്തത്തിലുള്ള ലക്ഷ്യം. അതേസമയം ഉത്തര്‍പ്രദേശിനെ ഇവി നിര്‍മ്മാണത്തിന്‍റെ ആഗോള ഹബ് ആക്കാനും 30,000 കോടി രൂപയിലധികം നിക്ഷേപം ആകര്‍ഷിക്കാനും ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ സൃഷ്‍ടിക്കാനും നയം ലക്ഷ്യമിടുന്നു.