കൊച്ചി: പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റേഡിയോ മാംഗോ ആര്‍.ജെ നീനയുടെ ഭര്‍ത്താവ് ഡോ.ജോണ്‍സണ്‍ പീറ്റര്‍ അറസ്റ്റില്‍. കുടുംബ സുഹൃത്തിന്റെ മകളെ തേവരയിലെ ഡന്റല്‍ ഹോസ്പിറ്റലില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തിലാണ് ജോണ്‍സണെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയുടെ പിതാവിന്റെ പരാതിയില്‍ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ പല്ലില്‍ കമ്ബിയിടുന്നതിന്റെ ഭാഗമായി ഇയാളുടെ ഡെന്റല്‍ ക്ലീനിക്കില്‍ സ്ഥിരമായി വന്നിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്‍ശ്ശിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തു. ആദ്യമൊന്നും അസ്വാഭാവികത തോന്നാതിരുന്ന കുട്ടിക്ക് പിന്നീട് ഇയാളുടെ പ്രവര്‍ത്തിയില്‍ അസ്വസ്ഥതയുണ്ടായി. പിന്നീട് ഇയാള്‍ ശരീരത്തില്‍ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം കാട്ടിയതോടെയും കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പിതാവ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴി ഞെട്ടിക്കുന്നതായിരുന്നു എന്നാണ് സൗത്ത് പൊലീസ് പറയുന്നത്. സ്നേഹം കാട്ടിയാണ് കുട്ടിയോട് അടുത്ത് ഇത്തരത്തില്‍ ക്രൂരത കാട്ടിയത്. കുടുംബ സുഹൃത്തായതിനാല്‍ മകളെ ഒറ്റക്ക് ക്ലീനിക്കിലേക്ക് വിടുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് ഇയാള്‍ ചൂഷണം ചെയ്തത്.

സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞു നടക്കുന്ന ഡോ. ജോണ്‍സണ്‍ ലൈംഗിക വൈകൃതക്കാരനാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ പലപ്പോഴും കൊച്ചു കുട്ടികളടക്കമുള്ളവര്‍ക്ക് മോട്ടീവേഷന്‍ ക്ലാസ്സുകള്‍ എടുക്കുകയും മറ്റും ചെയ്യുന്നയാളുമാണ്. ഇയാളുടെ ഭാര്യ റേഡിയോ ജോക്കി നീന സ്ഥിരം കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഘോരഘോരം സംസാരിക്കുന്ന സ്ത്രീയാണ്.

ജോണ്‍സണ്‍ന്റെ അറസ്റ്റിന്റെ ഞെട്ടലിലാണ് അയല്‍വാസികളും സുഹൃത്തുക്കളും. പെണ്‍കുട്ടി തനിക്ക് നേരിട്ട അതിക്രമം മാതാപിതാക്കളോട് തുറന്ന് പറഞ്ഞതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞത്. പെണ്‍കുട്ടിയുടെ ധൈര്യത്തെ പൊലീസ് അഭിനന്ദിച്ചു. ഇത്തരം അതിക്രമങ്ങള്‍ എവിടെ നിന്നും നേരിട്ടാലും സധൈര്യം അക്കാര്യം മാതാപിതാക്കളെയോ പൊലീസിനെയോ അറിയിക്കണമെന്നും സിറ്റി പൊലീസ് അറിയിച്ചു.

പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളുടെ അറസ്റ്റ് വാര്‍ത്ത മാധ്യമങ്ങളില്‍ വരാതിരിക്കാനായി ഉന്നത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത പുറത്ത് വിട്ടിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക