കോഴിക്കോട്: കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ രോഗി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ്പി ഹൗസിൽ കോയമോനാണ് (66) അന്തരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ കോയ മോനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്കൂട്ടറിലിടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. സ്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗവ. കോയമോനെ ബീച്ച് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയ ആംബുലൻസ് ഡോർ ആണ് തകരാറിലായത്.
ഒടുവിൽ കോടാലി ഉപയോഗിച്ച് വാതിൽ തകർത്തു. പിന്നീട് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരമണിക്കൂറോളം കോയമോൻ ആംബുലൻസിനുള്ളിൽ കുടുങ്ങിയതായി ബന്ധുക്കൾ പറയുന്നു.