നിര്‍ത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു.

ഇന്നു പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനുനേരെയായിരുന്നു ബോംബേറ്. ഇന്നലെ പുവ്വാട്ടുപറമ്ബില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ജീപ്പ്. ഇവരെ പിന്തുടര്‍ന്നെത്തിയ മറ്റൊരു വിഭാഗം ജീപ്പ് ആക്രമിക്കുകയും ബോംബെറിയുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമായിരുന്നു ജീപ്പിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കാണു പരിക്കേറ്റത്. ജീപ്പിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജീപ്പ് കത്തിനശിക്കുംമുൻപ് തന്നെ സമീപത്തുണ്ടായിരുന്ന ടാക്‌സി-ആംബുലൻസ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. അക്രമികളെ കുറിച്ച്‌ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് ബോംബേറിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക