മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ ഇന്ദിരാഗാന്ധി മെഡിക്കല്‍ ഹോസ്പിറ്റല്‍ ആൻഡ് കോളേജ് കാമ്ബസില്‍ ബുര്‍ഖ ധരിച്ച്‌ വനിതാ ഡോക്ടറായി കഴിഞ്ഞ യുവാവ് അറസ്റ്റില്‍ .കമ്ബ്യൂട്ടര്‍ മെക്കാനിക്കായ 32 കാരൻ ജാവേദ് ആണ് പിടിയിലായത്. കഴിഞ്ഞ 20 ദിവസമായി യുവാവ് ബുര്‍ഖ ധരിച്ച്‌ രോഗികളെ കാണുകയായിരുന്നു. അടുത്തിടെ, സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരനാണ് അധികൃതരെ വിവരം അറിയിച്ച്‌ ജാവേദിനെ പിടികൂടിയത്. താൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാൻ ആശുപത്രിയില്‍ വരാറുണ്ടെന്നുമാണ് ജാവേദ് അധികൃതരോട് പറഞ്ഞത്. പുരുഷ രോഗികളെ എളുപ്പത്തില്‍ കുടുക്കാൻ ബുര്‍ഖ ധരിച്ച്‌ ഒരു വനിതാ ഡോക്ടറായി അഭിനയിക്കുക പതിവായിരുന്നു.

ബുര്‍ഖയ്‌ക്ക് മുകളില്‍ വെള്ള ഏപ്രണ്‍ ധരിച്ച്‌ രോഗികളുടെ അടുത്ത് പോയി അവരുടെ മൊബൈല്‍ നമ്ബറുകള്‍ വാങ്ങി സംസാരിക്കുമായിരുന്നു. സ്ത്രീശബ്ദമായത് കാരണം ആദ്യം ആരും സംശയിച്ചില്ല. സെക്യൂരിറ്റി ജീവനക്കാരൻ സന്തോഷി ചോദ്യം ചെയ്തപ്പോള്‍ ആദ്യം തന്റെ പേര് ആയിഷ സിദ്ദിഖി എന്നാണ് ജാവേദ് പറഞ്ഞത് .എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരൻ മുഖം കാണിക്കാൻ പറഞ്ഞതോടെ ജാവേദ് ഒഴികഴിവുകള്‍ നിരത്തി. പുരുഷന്മാര്‍ക്ക് മുന്നില്‍ ബുര്‍ഖ അഴിക്കാൻ കഴിയില്ലെന്നും ജാവേദ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ സന്തോഷി അധികൃതരെ വിവരം അറിയിച്ച്‌ പോലീസിന്റെ സഹായത്തോടെ ജാവേദിനെ പരിശോധിക്കുകയായിരുന്നു . പോലീസ് വന്നതോടെ ജാവേദ് താൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരോട് ആകൃഷ്ടനാണെന്നും പറഞ്ഞു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ജാവേദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ജാവേദ് എന്തെങ്കിലും ചികിത്സ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക