ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചു. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് രണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി.സുരേഷിനെ മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് മദ്യലഹരിയില്‍ എത്തിയ മൂന്നംഗ സംഘം ഓഫീസില്‍ കയറി അക്രമം അഴിച്ചുവിട്ടത്.

പത്രത്തില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് വിനയന്‍ സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിനയന്‍ പറയുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സുരേഷ് ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഓഫീസിലെത്തി ആക്രമിക്കുകയായിരുന്നു. വിനയന്‍ സുരേഷുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ഓഫീസിലെ കമ്ബ്യൂട്ടറിന്‍റെ കീബോര്‍ഡുകൊണ്ട് മര്‍ദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരുക്കേറ്റ സുരേഷ് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലേഖകനെ ബ്രാഞ്ച് സെക്രട്ടറി ആക്രമിച്ച സംഭവം പരിശോധിക്കുമെന്ന് മഞ്ചേരി ഏരിയ സെക്രട്ടറി പി കെ ബഷീര്‍ അറിയിച്ചു. പത്ര ഓഫീസില്‍ നടന്ന അക്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പത്ര സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവര്‍ത്തനത്തിനും തടസമായി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ സംഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക