മൂന്നാര്‍: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവതി 2 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങി. മൂന്നാറിലെ ജിഎച്ച്‌ റോഡിലുള്ള ആഭണശാലയില്‍ തിങ്കളാഴ്ച്ച രാവിലെ 10.20 ഓടെയായിരുന്നു സംഭവം.

കോയമ്ബത്തൂര്‍ സ്വദേശിയാണെന്നും പേര് രേശ്മയെന്നും പരിചയപ്പെടുത്തിയാണ് യുവതി ജ്വല്ലറിയില്‍ എത്തിയത്. മലേഷ്യയിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞു. 3 ജോടി കമ്മലും ഒരു ബ്രേസ്‌ലെറ്റും ഒരു ലോക്കറ്റും വാങ്ങിയ യുവതി ഇതിന്റെ വിലയായ 77,500 രൂപ നല്‍കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു ശേഷമായിരുന്നു മോഷണം. 36 ഗ്രാമിന്റെ രണ്ട് മാലകള്‍ എടുത്ത് പരിശോധിച്ച യുവതി വില ചോദിച്ചതിനു ശേഷം വൈകിട്ട് എത്തി മാല വാങ്ങാമെന്ന് അറിയിച്ചു. ഭര്‍ത്താവും മക്കളും ഹോട്ടലിലാണെന്നും അവര്‍ക്കൊപ്പം വന്ന് ബാക്കി തുക നല്‍കാമെന്ന് പറഞ്ഞ് അഡ്വാന്‍സായി 9000 രൂപയും നല്‍കി. ഇതിനു ശേഷം കടയില്‍ നിന്ന് പോയെങ്കിലും വൈകിട്ട് തിരിച്ചെത്തിയില്ല.

രാത്രി ജ്വല്ലറി അടക്കുന്നതിന് മുമ്ബ് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 38 ഗ്രാം തൂക്കമുള്ള രണ്ട് മാലകള്‍ കാണാനില്ലെന്ന് ജീവനക്കാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് രാവിലെ വന്ന യുവതി മാല ബാഗില്‍ വെക്കുന്നതായി കണ്ടത്. കടയുടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക