കൊളംബോ: 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്, ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും രൂക്ഷമായ ദൗര്‍ലഭ്യം, രാജിവച്ച്‌ പ്രസിഡന്റ് ഗോതബയ രാജപക്‌സെ മാലിദ്വീപിലേക്ക് പലായനം ചെയ്തു. ആക്ടിംഗ് പ്രസിഡന്‍റായ റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി.

ദ്വീപ് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമുണ്ട്, പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രതിഷേധക്കാര്‍ കൈയ്യേറിയിരിക്കുകയാണ്. നിരവധി പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവേശിച്ച്‌ നീന്തല്‍ക്കുളത്തില്‍ ആസ്വദിക്കുകയോ മുറികള്‍ കൈവശപ്പെടുത്തുകയോ ചെയ്തത് ഇതിനകം വൈറലായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയില്‍, മധുഹാന്‍സി ഹസീന്തര എന്ന സ്ത്രീ കൊളംബോയിലെ രാഷ്ട്രപതിയുടെ വസതി സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടയില്‍, ഒരു വിനോദസഞ്ചാരിയെപ്പോലെ ശ്രീമതി ഹസീന്തര രാഷ്ട്രപതിയുടെ കൊട്ടാരം സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

ജൂലൈ 12 ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ യുവതി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. കൊളംബോയിലെ പ്രസിഡന്റിന്‍റെ വസതിയില്‍, എന്നാണ് ഈ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 26 ഫോട്ടോകളില്‍ ശ്രീമതി ഹസീന്തരയെ കിടക്കയിലും കസേരകളിലും സോഫകളിലും കാറിനടുത്തും പുല്‍ത്തകിടിയിലും ഇരിക്കുന്നതും, പോസ് ചെയ്യുന്നതും കാണിക്കുന്നു.

എന്നാല്‍ ഈ ഫോട്ടോഷൂട്ടിനെതിരെ സമ്രിശ്രമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഒരു രാജ്യത്തിന്റെ പ്രതിസന്ധിയുടെ നടുവില്‍ സ്വയം എങ്ങനെ ഫോട്ടോഷൂട്ട് നടത്താന്‍ എങ്ങനെ തോന്നി തുടങ്ങിയ കമന്‍റുകളാണ് ഈ പോസ്റ്റില്‍ വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക