തിരുവനന്തപുരം: വിവാദ പ്രസംഗത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച്‌ വീട്ടിലെത്തിയ സജി ചെറിയാനെ കെട്ടിപ്പിടിച്ച്‌ ചുംബിച്ച്‌ മകള്‍. തന്റെ ഔദ്യോഗിക വാഹനമായ കേരള സര്‍ക്കാരിന്റെ എട്ടാം നമ്ബര്‍ കാര്‍ ഒഴിവാക്കിയാണ് സജി ചെറിയാന്‍ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലേക്ക് മടങ്ങിയത്.

തൊട്ടുപിന്നാലെ കവടിയാര്‍ ഹൗസില്‍ എത്തി മാവേലിക്കര എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവുമായ എന്‍ അരുണ്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. മന്ത്രിയുടെ രാജിയെ ഇടത് നേതാക്കള്‍ അഭിനന്ദിക്കുമ്ബോള്‍ പ്രതിപക്ഷ നേതാക്കള്‍ രാജിവയ്ക്കാന്‍ വൈകിയെന്ന നിലപാടിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമ്മ്യൂണിസ്റ്റുകാരന്റെ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സജി ചെറിയാന്റെ രാജി ധീരമായ നടപടിയാണെന്നും ഇടതുപക്ഷ ബന്ധുക്കള്‍ ഇന്ത്യയിലെമ്ബാടും അദ്ദേഹത്തെച്ചൊല്ലി അഭിമാനം കൊള്ളുന്നുവെന്നും പ്രിയ സഖാവിന് അഭിവാദ്യങ്ങളെന്നും ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക