പാലക്കാട്: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ യുവതി സ്ഥിരം തട്ടിപ്പുകാരി എന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 62 ഗ്രാം എംഡിഎംഎയുമായി യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റിലായത്. തൃശൂര്‍ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കല്‍ വീട്ടില്‍ ഷമീനയാണ് (31) അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കല്‍ വീട്ടില്‍ മുഹമ്മദ് റയീസിനെയും (31) അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷമീന ആള് ചില്ലറക്കാരിയല്ലെന്നാണ് പൊലീസിന് വ്യക്തമായത്. മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമാണ് ഇവര്‍. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി ഇവര്‍ കുടുങ്ങുക ആയിരുന്നു. കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്കാണ് ഇവര്‍ എംഡിഎംഎ കൊണ്ടുപോയതെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷമീന ഹണിട്രാപ്പുകാരിയാണെന്നും പൊലീസിന് വ്യക്തമായി. 2019ല്‍ തിരുവമ്ബാടി, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഹണി ട്രാപ് കേസിലും പ്രതിയാണ്. മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങള്‍ക്കു മുൻപാണ് ഇയാള്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. ബെംഗളൂരുവില്‍നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി ഇവര്‍ എത്തിയ ആഡംബര ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക