നീന്തല്‍ക്കുളത്തില്‍ വച്ച്‌ ആണ്‍കുട്ടികള്‍ക്ക് മുന്നില്‍ മാറിടം തുറന്നുകാണിച്ച ടിക്ക് ടോക്ക് താരം കുടുങ്ങി. രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള മുപ്പതുകാരി കൈലി സ്ട്രിക്ളാന്‍ഡാണ് പുലിവാലു പിടിച്ചത്. ജോര്‍ജിയയിലെ ലാഗ്രന്‍ജ് സ്വദേശിയായ കൈലിയുടെ പൈക്ക് കൗണ്ടിയിലെ വസതിയില്‍ വച്ചായിരുന്നു സംഭവം.

നീന്തല്‍ക്കുളത്തില്‍ വച്ച്‌ കൈലിക്കൊപ്പം മറ്റൊരു സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികളും ഉണ്ടായിരുന്നു. പിങ്ക് നിറത്തിലുള്ള ബിക്കിനി അണി‌ഞ്ഞിരുന്ന കൈലി നീന്തല്‍ക്കുളത്തിലെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇതിനിടെയാണ് തന്റെ മാറിടം ആണ്‍കുട്ടികള്‍ക്ക് മുന്നില്‍ താരം തുറന്നുകാണിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കണ്ട നിരവധി പേര്‍ കൈലിക്കെതിരെ വിമര്‍ശനവുമായി എത്തി. സംഭവം വിവാദമായതോടെ ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ചൈല്‍ഡ് പോണോഗ്രഫി,​ കുട്ടികളെ ചൂഷമം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കൈലിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതോടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇവര്‍ മറ്റാര്‍ക്കും കാണാനാവാത്ത വിധം പ്രൈവറ്റാക്കി മാറ്റി. താന്‍ കണ്ടതിലും കൂടുതല്‍ നഗ്നമായ മാറിടങ്ങള്‍ കുട്ടികള്‍ കണ്ടിട്ടുണ്ടെന്ന വിശദീകരണവുമായി കൈലി രംഗത്തെത്തുകയും ചെയ്തു. ഇതും വിവാദമായതോടെ കുട്ടികളെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി മറ്റൊരാളുടെ കുട്ടിയെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് വീണ്ടും വിശദീകരണം നല്‍കി. കൈലി കസ്റ്റഡിയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക