എറണാകുളം: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ അപകടത്തില്‍പെട്ട ഹെലികോപ്റ്റര്‍ വില്‍പനക്ക്. ഇറ്റാലിയന്‍ കമ്ബനിയായ അഗസ്ത വെസ്റ്റ്‌ലന്‍ഡിന്റെ (ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍) 109 എസ്പി ഹെലികോപ്റ്ററാണ് ആഗോള ടെന്‍ഡറിലൂടെ വില്‍പനക്ക് വെക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് എംഎ യൂസഫലിയും ഭാര്യയും ഈ ഹെലികോപ്റ്ററില്‍ സഞ്ചരിക്കവെ അപകടത്തില്‍പെട്ടത്. ഹെലികോപ്റ്റര്‍ പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പിലിറക്കിയതിനെ തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

2021 ഏപ്രില്‍ 11നായിരുന്നു സംഭവം. അപകടം നടന്നതിന്റെ അടുത്ത ദിവസം ട്രെയിലറില്‍ റോഡ് മാര്‍ഗമാണ് ഹെലികോപ്റ്റര്‍ മാറ്റിയത്. നിലവില്‍ നെടുമ്ബാശേരി വിമാനത്താവളത്തിലെ ഹാങ്കറില്‍ സൂക്ഷിച്ചിരിക്കുകയാണ് ഹെലികോപ്റ്റര്‍. ഹെലികോപ്റ്ററിന്റെ വില്‍പ്പന ഏകോപിപ്പിക്കുന്നത് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനിയാണ്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണിത്. അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറയുന്നത്. അല്ലെങ്കില്‍ ഇതിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ച്‌ വില്‍ക്കാനാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഹെലികോപ്റ്ററില്‍ പൈലറ്റുമാരുള്‍പ്പെടെ ആറുപേര്‍ക്ക് സഞ്ചരിക്കാനുളള സൗകര്യമുണ്ട്. നാലുവര്‍ഷം പഴക്കമുള്ള ലിയോനാര്‍ഡോ 109 എസ്.പി ഹെലികോപ്റ്ററിന് 50 കോടിയോളം രൂപ വിലവരും. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഹെലികോപ്റ്ററുകളില്‍ ഒന്നായാണ് ഈ ഹെലികോപ്റ്ററിനെ വിലയിരുത്തപ്പെടുന്നത്.

ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മുന്‍പ് എട്ടു ബിസിനസ് ജെറ്റുകള്‍ വെള്ളത്തിനടിയിലായിരുന്നു. വില്‍പനക്ക് വെച്ച ഈ ഹെലികോപ്റ്ററുകള്‍ ഏറേയും വാങ്ങിയത് വിദേശ കമ്ബനികളാണ്. കേടായ ഹെലികോപ്റ്ററുകളുടെ വലിയ അറ്റകുറ്റപ്പണികള്‍ക്ക് ഇന്ത്യയില്‍ സൗകര്യം കുറവായതും വിദേശ രാജ്യങ്ങള്‍ ഇവ വാങ്ങുന്നതിന് കാരണമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക