മദ്യം എന്ന വ്യാജേന കുപ്പികളില്‍ കോള നിറച്ച്‌ വില്പന നടത്തിയിരുന്ന യുവാവിനെ പൊലീസ് പിടികൂടി. ചങ്ങൻകുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് പിടിയിലായത് .ഓച്ചിറയ്ക്ക് സമീപത്തെ ബിവറേജ് ഷോപ്പിലും ബാറിലും മദ്യം വാങ്ങാനെത്തുവരായിരുന്നു ഇയാളുടെ ഇരകളിലേറെയും.

മദ്യം വാങ്ങാൻ വലിയ ക്യൂ ഉള്ളപ്പോഴും രാത്രിയിലുമായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. വിദേശമദ്യമാണെന്ന തരത്തില്‍ കുപ്പികളില്‍ കോള നിറച്ച്‌ ക്യൂനില്‍ക്കുന്നവര്‍ക്ക് സമീപത്തെത്തി നല്ല കിക്കുള്ളതും മുന്തിയതുമായ മദ്യം വിലകുറച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്യും. നിരവധി പേരാണ് ഇത് വിശ്വസിച്ച്‌ മദ്യം വാങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടിച്ചുകഴിയുമ്ബോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുന്നത്.ബിവറേജ് ഷോപ്പ് മാനേജര്‍ക്ക് തട്ടിപ്പ് സംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതോടെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സതീഷ് കുമാറിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഓച്ചിറ പൊലീസ് കേസെടുത്തെങ്കിലും പരാതിക്കാരനില്ലാത്തതിനാല്‍ ജാമ്യത്തില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക