കോയമ്ബത്തൂര്‍: വനിതാ ഹോസ്റ്റലില്‍ രാത്രി കാലങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന അജ്ഞാതനെക്കുറിച്ചു നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഭാരതിയാര്‍ സര്‍വകലാശാല വനിത ഹോസ്റ്റലിലാണ് അജ്ഞാതന്‍ രാത്രികാലങ്ങളില്‍ പെണ്‍ വേഷത്തില്‍ കറങ്ങി നടന്നത് . ഒടുവില്‍ അജ്ഞാതന്‍ പോലീസിന്റെ വലയില്‍.

കോയമ്ബത്തൂര്‍ കല്‍വീരാംപാളയം മാരിയമ്മന്‍ കോവില്‍ തെരുവിലെ സുരേന്ദറാണ് പിടിയിലായത്. പത്തൊന്‍പതുകാരനായ ഇയാള്‍ സര്‍വകലാശാലയുടെ ചുറ്റുമതില്‍ ചാടിക്കടന്ന് വസ്ത്രം മോഷ്ടിച്ച്‌ ധരിച്ചാണ് ഹോസ്റ്റലില്‍ കറങ്ങി നടന്നിരുന്നത്. സംശയം തോന്നാതിരിക്കാനാണ് പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അജ്ഞാത മനുഷ്യന്‍ അലഞ്ഞ് തിരിയുന്നതായും താമസിക്കാന്‍ ഭയമാണെന്നും ആരോപിച്ച്‌ സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന് മുന്നില്‍ ഹോസ്റ്റല്‍ അന്തേവാസിനികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിച്ചത്. സംഭവത്തില്‍, യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പരാതി നല്‍കിയതിന് പിന്നാലെ രണ്ട് പ്രത്യേക പൊലീസ് ടീമുകള്‍ ഹോസ്റ്റല്‍ നിരീക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ പൊലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ കസ്റ്റഡിയിലെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക