അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ പുതിയ രീതികളുമായി സെക്സ് റാക്കറ്റുകള്‍. ഒടിപി സംവിധാനവും കസ്റ്റമര്‍ കോഡുകളുമൊക്കെയായി അത്യാധുനിക രീതിയിലാണ് റാക്കറ്റുകള്‍ ഇപ്പോള്‍ ഇടപാടുകള്‍ നടത്തുന്നത്. ഇടപാടുകള്‍ സുരക്ഷിതമായി നടത്താന്‍ ഒടിപി സംവിധാനം ഉപയോഗിക്കുന്നതായാണ് പോലീസ് കണ്ടെത്തിയത്. പോലീസിന്റെ കണ്ണ് വെട്ടിച്ച്‌ സുരക്ഷിത സെക്സിനായി സംഘങ്ങള്‍ സ്വീകരിച്ച പുതിയ രീതികള്‍ കണ്ടെത്തിയതോടെ അമ്ബരന്നിരിക്കുകയാണ് അധികൃതര്‍.

ഹൈദരാബാദിലെ നര്‍സിംഗിയില്‍ സെക്‌സ് റാക്കറ്റിലെ കണ്ണികളെ പിടികൂടിയതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ഇതാദ്യമായാണ് ഒടിപി സംവിധാനം സെക്‌സ് റാക്കറ്റ് ഉപയോഗിക്കുന്നത് കണ്ടെത്തിയത്. രഹസ്യ കോഡ് കൈമാറിയാല്‍ മാത്രം ലൈംഗിക തൊഴിലാളികളെ കാണാന്‍ കസ്റ്റമേഴ്‌സിനെ അനുവദിക്കുന്ന വിധമാണ് ഇടപാടുകാര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. അധികൃതരുടെ പിടിയില്‍ വീഴാതിരിക്കാനാണ് സെക്‌സ് റാക്കറ്റ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്. രഹസ്യകോഡ് കൈമാറി ഇതുപയോഗിച്ച്‌ പരസ്പരം തിരിച്ചറിഞ്ഞാണ് ഇടപാടുകള്‍ നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡില്‍ നാലു ഉഗാണ്ടന്‍ സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ ലൈംഗിക തൊഴിലാളികളും ഒരാള്‍ കസ്റ്റമറുമായിരുന്നു. ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ സെക്‌സ് റാക്കറ്റ് നടത്തുന്നു എന്നതായിരുന്നു രഹസ്യവിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒടിപി അടിസ്ഥാനമാക്കി സെക്‌സ് റാക്കറ്റ് നടത്തുന്ന ഇടപാടുകളിലേക്ക് വെളിച്ചം വീശിയത്.

ഡേറ്റിങ് ആപ്പ് വഴിയാണ് കസ്റ്റമറും ഇടപാടുകാരനും തമ്മില്‍ ബന്ധപ്പെടുന്നത്. അവസാനഘട്ടത്തിലാണ് ഇരുവരും ഫോണ്‍ നമ്ബറുകള്‍ പരസ്പരം കൈമാറുന്നത്. തുടര്‍ന്ന് വാട്‌സ്‌ആപ്പ് ഉപയോഗിച്ചാണ് ആശയവിനിമയം. ഒരു രാത്രിയ്ക്ക് 15000 രൂപയാണ് ഇടപാട് തുക. കസ്റ്റ്മര്‍ കോഡ് കാണിക്കുന്ന മുറയ്ക്കാണ് ഫ്‌ലാറ്റില്‍ പ്രവേശനം. തുടര്‍ന്ന് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം സെക്‌സില്‍ ഏര്‍പ്പെടാന്‍ കസ്റ്റമർക്ക് സെക്‌സ് റാക്കറ്റ് അനുമതി നല്‍കുന്നതാണ് പുതിയ രീതിയെന്ന് പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക