തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റില്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇതിനു പകരമായി ക്രീം ബിസ്‌കറ്റ് ആയിരിക്കും നല്‍കുക. കിറ്റ് വിതരണ പ്രക്രിയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍ വിതരണത്തിനിടെ അലിഞ്ഞു നശിച്ചുപോകാന്‍ സാദ്ധ്യതയുള്ളതിനാലാണ് ചോക്ലേറ്റ് ഒഴിവാക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മില്‍മയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റില്‍ ഉള്‍പ്പെടുത്തും. പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇനങ്ങളുടെ എണ്ണം 13 ല്‍ നിന്ന് 17 വരെ ആകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സപ്ലൈക്കോ മുളകുപൊടിക്കു പകരം മുളകു തന്നെ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇനങ്ങള്‍ സംബന്ധിച്ച്‌ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, സപ്ലൈകോ എം ഡി അലി അസ്‌ഗര്‍ പാഷ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വില സംബന്ധിച്ച്‌ ധാരണയാകുമ്ബോള്‍ മാത്രമേ ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാവുകയുളളൂ. 444 രൂപ 50 പൈസയുടെ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കിറ്റിനാണ് സപ്ലൈകോ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക