പത്തനംതിട്ട: പത്തനംതിട്ട-ബംഗളൂരു കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഡ്രൈവര്‍ പി.എ.ഷാജഹാനെ സസ്‌പെന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായെന്ന് പരാതി നല്‍കിയ പിജി വിദ്യാര്‍ത്ഥിനിക്ക് നേരെ പ്രതിയായ ഡ്രൈവര്‍ ഭീഷണി മുഴക്കിയിരുന്നു. പരാതിയുമായി മുന്നോട്ടു പോയാല്‍ കാണിച്ചു തരാമെന്നും നിന്നെ ഞാന്‍ കോടതി കയറ്റുമെന്നും ഷാജഹാന്‍ പരാതിക്കാരിയുടെ വാട്‌സാപ്പിലേക്ക് സന്ദേശമയച്ചു. യുവതി ഈ സന്ദേശം കെഎസ്‌ആര്‍ടിസി വിജിലന്‍സിന് കൈമാറി.

കഴിഞ്ഞ 16 ന് പുലര്‍ച്ചെ കൃഷ്ണഗിരിക്ക് സമീപം വച്ചാണ് യുവതി ബസില്‍ പീഡിപ്പിക്കപ്പെട്ടത്. യാത്രക്കാരുടെ റിസര്‍വേഷന്‍ ലിസ്റ്റ് നോക്കിയാണ് ഷാജഹാന്‍ യുവതിയുടെ നമ്ബര്‍ കൈക്കലാക്കിയത്. തനിക്കെതിരേ യുവതി പരാതി നല്‍കിയെന്ന് മനസിലാക്കിയായിരുന്നു ഷാജഹാന്റെ നീക്കം. തുടര്‍ന്ന് മൂന്നു തവണ ഇയാള്‍ യുവതിയെ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി ഫോണെടുത്തില്ല. തുടര്‍ന്നാണ് വാട്‌സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നല്കിയ അറിയിപ്പ് ഇങ്ങനെ:

കഴിഞ്ഞ 17 ന് പത്തംതിട്ട- ബാഗ്ലൂര്‍ സര്‍വ്വീസില്‍ യാത്ര ചെയ്ത യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പി.എ ഷാജഹാനെ സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

സംഭവം നടന്ന സമയത്തിന് ശേഷം പരാതിക്കാരിയെ ഇയാള്‍ ഫോണ്‍ മുഖാന്തിരം ബന്ധപ്പെടാന്‍ ശ്രമിക്കുകയും, യാത്രക്കാരി പ്രതികരിക്കാത്തതിനാല്‍ വാട്ട്‌സ് ആപ്പില്‍ വോയിസ് മെസേജ് അയക്കുകയും, സ്ഥാപനത്തിന്റെ അറിവോ, സമ്മതമോ കൂടാതെ വാര്‍ത്താ മാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ച്‌ അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു.

വാട്ട്‌സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും, താന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും, താന്‍ കോടതിയില്‍ പോകുമെന്നും, പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം വോയിസ് മെസേജിലൂടെ പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്താ മാധ്യമങ്ങളില്‍ ഇയാല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പരാതിക്കാരിക്കും, സ്ഥാപനത്തിനും അപകീര്‍ത്തി പരത്തുന്നതും, വസ്തുതാ വിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം ഇങ്ങനെ:

ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ ഷാജഹാന്‍ ചിറ്റാര്‍ സ്വദേശിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസില്‍ കോട്ടയത്തു നിന്നാണ് പിജി വിദ്യാര്‍ത്ഥിനി കയറിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബംഗളൂരുവില്‍ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നല്‍കിയത്.

ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇവര്‍ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട്ഡ്രൈവര്‍മാരാണ് ഉണ്ടാവുക.
ഇരുവരും മാറി മാറി ഓടിക്കും. മറ്റൊരുഡ്രൈവര്‍ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷാജഹാന്റെ സഹായം യുവതി തേടിയത്. ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാന്‍ ജനനേന്ദ്രിയം തന്റെ തുടയില്‍ ഉരസുകയും സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച്‌ അമര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. അപ്രതീക്ഷിതമായ നടപടിയില്‍ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നല്‍കുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.

കെഎസ്‌ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ പരാതി പത്തനംതിട്ട ഡിടിഓയ്ക്കും വിജിലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജിനും കൈമാറിയിട്ടുണ്ട്. ഇവര്‍ ഷാജഹാന്റെ മൊഴി എടുത്തുവെന്നാണ് സൂചന. താന്‍ നിരപരാധിയാണെന്നാണ് ഷാജഹാന്‍ പറയുന്നത്. ഷാജഹാന്‍ മുന്‍പ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ തിരിച്ചെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക