കൊച്ചി: റവന്യു വകുപ്പ് കുടിയൊഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയ സ്ഥലവും റിസോര്‍ട്ടും പാട്ടത്തിനു നല്‍കി 40 ലക്ഷം രൂപ കബളിപ്പിച്ചെടുത്തെന്ന ഹോട്ടലുടമയുടെ പരാതിയില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനെതിരേ കേസ്. കോതമംഗലം ഊന്നുകല്ല് സ്വദേശി എസ്. അരുണ്‍ കുമാറിന്റെ പരാതിയില്‍ അടിമാലി പൊലീസാണ് കോടതി നിര്‍ദേശപ്രകാരം വഞ്ചനാക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തത്.

മൂന്നാര്‍ ആനവിരട്ടി കമ്ബിലൈനില്‍ നടന്‍ നടത്തുന്ന റിസോര്‍ട്ടിന്റെ മറവിലാണു തട്ടിപ്പു നടന്നത്. 22 കെട്ടിടങ്ങളുള്‍പ്പെട്ട റിസോര്‍ട്ടിലെ അഞ്ചു കെട്ടിടങ്ങള്‍ക്കു മാത്രമാണു പള്ളിവാസല്‍ പഞ്ചായത്തിന്റെ നമ്ബരുള്ളത്. റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പട്ടയം നിയമപ്രകാരമല്ലാത്തതിനാല്‍ റിസോര്‍ട്ടും സ്ഥലവും ഒഴിയാന്‍ ദേവികുളം ആര്‍ഡിഒ നല്‍കിയ നോട്ടിസ് കൈപ്പറ്റിയ നടന്‍ ഇക്കാര്യം മറച്ചുപിടിച്ച്‌ 2020 ഫെബ്രുവരി 26ന് അരുണ്‍കുമാറില്‍ നിന്നു 40 ലക്ഷം രൂപ ഡെപ്പോസിറ്റ് ഈടാക്കി 11 മാസത്തേക്ക് പാട്ടത്തിനു നല്‍കി. മാസം മൂന്നു ലക്ഷം രൂപ വാടക നല്‍കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിസോര്‍ട്ട് നടത്തിപ്പിനായി ജിഎസ്ടിയും മറ്റു നികുതികളും ഒടുക്കാന്‍ കെട്ടിട നമ്ബരും പൊസഷന്‍ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടെങ്കിലും നല്‍കാതിരുന്നതിനെ തുടര്‍ന്നു സംശയം തോന്നി അരുണ്‍കുമാര്‍ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പുകളുടെ പിന്നാമ്ബുറം പുറത്തായത്. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം 1993 ല്‍ മൂന്നാര്‍ സ്വദേശി സലിമിന് വൃന്ദാവനം പട്ടയമായി റവന്യൂ വകുപ്പില്‍ നിന്നു കിട്ടിയതാണെന്നും നടന്‍ ഇതിന്റെ മുക്ത്യാര്‍ മാത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വൃന്ദാവനം പട്ടയം അനുവദിച്ചതുമായി ബന്ധപ്പെട്ടു പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍വെ നമ്ബരില്‍ കൃത്രിമം നടന്നെന്നുള്ള സംശയത്തെ തുടര്‍ന്നു പട്ടയ നടപടികള്‍ റവന്യൂ വകുപ്പിന്റെ പുനഃപരിശോധനയിലാണ്. മുക്ത്യാര്‍ കിട്ടിയ നടന്‍ ഇതോടു ചേര്‍ന്നു 75 സെന്റോളം സര്‍ക്കാര്‍ പുറമ്ബോക്ക് കൂടി കൈവശപ്പെടുത്തിയാണ് റിസോര്‍ട്ട് വിപുലീകരിച്ചത്. ഇതുമായി ബന്ധപ്പെട്ടും റവന്യൂ വകുപ്പ് നടപടികള്‍ തുടരുകയാണ്.

റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന കുറച്ചു സ്ഥലം സര്‍ക്കാര്‍ പുറമ്ബോക്കും ബാക്കി സ്ഥലം പട്ടയം അനുവദിക്കാന്‍ സാധിക്കാത്ത ഏല കുത്തക പാട്ടവുമായതിനാല്‍ പട്ടയം റദ്ദാക്കാന്‍ റവന്യുവകുപ്പു നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 2018ലും 2020ലുമായി രണ്ടു തവണ കുടിയൊഴിപ്പിക്കല്‍ നോട്ടിസ് കിട്ടിയിട്ടുണ്ടെന്നതു മറച്ചു പിടിച്ചാണ് അരുണ്‍കുമാറുമായി നടന്‍ കരാറില്‍ ഏര്‍പ്പെട്ടത്. കൂടാതെ റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ക്കും റസ്റ്ററന്റിനും ജിംനേഷ്യത്തിനും നീന്തല്‍ക്കുളത്തിനും ട്രീ ഹൗസിനും പള്ളിവാസല്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്.

തട്ടിപ്പു തിരിച്ചറിഞ്ഞതോടെ റിസോര്‍ട്ട് നടത്തിപ്പിനുള്ള കരാര്‍ റദ്ദാക്കണമെന്നും ഡിപ്പോസിറ്റ് തുകയായ 40 ലക്ഷം രൂപ തിരികെ തരണമെന്നും ആവശ്യപ്പെട്ട് അരുണ്‍കുമാര്‍ നോട്ടിസ് നല്‍കിയെങ്കിലും നടന്‍ പ്രതികരിച്ചില്ല. തുടര്‍ന്നാണു നടനെതിരേ അടിമാലി കോടതിയില്‍ പരാതി നല്‍കിയത്. ഇതിനിടെ റിസോര്‍ട്ട് മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയതായും പരാതിയുണ്ട്. കോടതി നിര്‍ദേശപ്രകാരം കേസെടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും കൊവിഡ് ആയതിനാല്‍ നടന്‍ അവധി ചോദിക്കുകയായിരുന്നു. ആ കാലാവധി കഴിഞ്ഞിട്ടും ഹാജരാകാത്തതിനാല്‍ ഇത്തവണ ആലുവയിലെ മേല്‍വിലാസത്തില്‍ കഴിഞ്ഞ ദിവസം വീണ്ടും നോട്ടിസ് അയച്ചിട്ടുണ്ട്. തുടര്‍ന്നും ഹാജരായില്ലെങ്കില്‍ അറസ്റ്റ് നടപടികളിലേക്കു നേരിട്ടു കടക്കാനാണു പൊലീസിന്റെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക