തൃശൂര്‍ : വീട്ടമ്മയില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വീട് നിര്‍മ്മാണത്തിനായി കോണ്‍ഗ്രാക്ടര്‍ വാങ്ങിയ മുൻ‌കൂര്‍ തുക തിരിച്ചു വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചു മൂവരും ചേര്‍ന്ന് 55000 രൂപ വടുക്കര സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്ത് എന്നാണു കേസ്.സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശിവദാസൻ, ഹിന്ദു മഹാസഭ സംസ്ഥാന നേതാവ് കിഷൻ, ഗ്രീൻ ലക്ഷ്വറി വില്ല കോണ്‍ട്രാക്ടര്‍ ഷാജിത്ത് എന്നിവര്‍ക്കെതിരെ നെടുപുഴ പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.

52 ലക്ഷം രൂപയ്ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് പറഞ്ഞായിരുന്നു ഒന്നാം പ്രതിയായ ഷാജിത് പതിനൊന്നു ലക്ഷം രൂപാ അഡ്വാൻസായി വാങ്ങിയതെന്ന് വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശിവദാസൻ, ഹിന്ദു മഹാസഭ സംസ്ഥാന നേതാവ് കിഷൻ, ഗ്രീൻ ലക്ഷ്വറി വില്ല കോണ്‍ട്രാക്ടര്‍ ഷാജിത്ത് എന്നിവര്‍ക്കെതിരെ നെടുപുഴ പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. 52 ലക്ഷം രൂപയ്ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് പറഞ്ഞായിരുന്നു ഒന്നാം പ്രതിയായ ഷാജിത് പതിനൊന്നു ലക്ഷം രൂപാ അഡ്വാൻസായി വാങ്ങിയതെന്ന് വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നെ വഞ്ചിക്കുകയാണ്‌ എന്ന് മനസിലാക്കിയ വീട്ടമ്മ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അഞ്ചര ലക്ഷം രൂപ മാത്രമാണ് ഷാജിത് തിരിച്ചു നല്‍കിയത്. ബാക്കി പണം വാങ്ങിക്കിട്ടാനായി ശിവദാസൻ സമീപിച്ചെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിനായി തന്റെ കൈയില്‍ നിന്ന് കമ്മീഷൻ ഇനത്തില്‍ 55000 രൂപ അഡ്വാൻസായി വാങ്ങിയെങ്കിലും കോണ്‍ട്രാക്ടറില്‍ നിന്ന് ബാക്കി പണം വാങ്ങി നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക