കോട്ടയം: സര്‍ക്കാര്‍ പരിപാടികളില്‍നിന്ന് എം.എല്‍.എ മാണി സി.കാപ്പനെ ഒഴിവാക്കാനുള്ള നീക്കം വിവാദമാകുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നേതൃത്വത്തിലാണ് മാണി സി.കാപ്പനെതിരെയുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായുള്ള നടപടി. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച പാലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കടമുറികളുടെ ഉദ്ഘാടന ചടങ്ങിലെ അധ്യക്ഷസ്ഥാനത്തുനിന്ന് സ്ഥലം എം.എല്‍.എ ആയ കാപ്പനെ ഒഴിവാക്കിരം. പക മന്ത്രി വി.എന്‍. വാസവന്‍ ആണ് അധ്യക്ഷന്‍.

ഉദ്ഘാടകന്‍ മന്ത്രി ആന്‍റണി രാജുവാണ്. വാസവനെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയത് കാപ്പന് അധ്യക്ഷസ്ഥാനം നല്‍കാതിരിക്കാനാണെന്ന് ആക്ഷേപം. ഔദ്യോഗിക ചടങ്ങുകളില്‍ രണ്ടു മന്ത്രിമാര്‍ വന്നാല്‍ അധ്യക്ഷസ്ഥാനം ഉദ്ഘാടകനല്ലാത്ത മന്ത്രിക്ക് നല്‍കണമെന്നതാണ് ചട്ടം. ഇത് ഉയര്‍ത്തിയാണ് കാപ്പനെ ഒഴിവാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, നേരത്തേ ചട്ടങ്ങള്‍ നോക്കാതെതന്നെ മൂന്നു മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങുകളില്‍പോലും കെ.എം. മാണി അധ്യക്ഷനായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഔദ്യോഗികമായി പുറത്തിറക്കിയ ക്ഷണപത്രികയില്‍നിന്ന് സ്ഥലം എം.എല്‍.എയായ കാപ്പനെ പുറത്താക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, വി.എന്‍.വാസസന്‍ എന്നിവരുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കെ.എം. മാണിയാണ് പാലാ എം.എല്‍.എ എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി. ക്ഷണപത്രികയില്‍ പറഞ്ഞതും വിവാദമായിട്ടുണ്ട്.

കഴിഞ്ഞദിവസം പാലാ നഗരസഭ എം.എല്‍.എയെ അറിയിക്കാതെ ഒ.പി വിഭാഗം ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. ഇതിനുമുമ്ബേ എം.എല്‍.എ ഉദ്ഘാടനം നടത്തുകയായിരുന്നു. ബജറ്റില്‍ പാലാക്ക് കേരള കോണ്‍ഗ്രസിന്‍റെ സമ്മാനമുണ്ടാകുമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചെങ്കിലും ആകെ രണ്ടു പദ്ധതികള്‍ക്ക് മാത്രമാണ് പണം അനുവദിച്ചത്. ഭരണസ്വാധീനം മുതലെടുത്ത് എം.എല്‍.എക്കെതിരെ നീങ്ങുവാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ശ്രമമെന്നും ആരോപണമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക