ടന്‍ ദുല്‍ഖര്‍ സല്‍മാനും താരത്തിന്റെ നിര്‍മാണ കമ്ബനിയായ വേഫെറര്‍ ഫിലിംസിനും വിലക്ക്. വ്യവസ്ഥകള്‍ ലംഘിച്ച്‌ ‘സല്യൂട്ട്’ സിനിമ ഒടിടിക്ക് നല്‍കിയതിനാണ് തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ നടപടി. തിയറ്റര്‍ റിലീസ് വാ​ഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നും താരവുമായി ഇനി സഹകരിക്കില്ലെന്നും തിയറ്റര്‍ ഉടമകള്‍ പറഞ്ഞു.

ജനുവരി 14ന് സല്യൂട്ട് തിയറ്റര്‍ റിലീസ് ചെയ്യുമെന്നായിരുന്നു കരാര്‍. പിന്നീട് മൂന്നാം കോവിഡ് തരം​ഗത്തെ തുടര്‍ന്ന് കേസുകള്‍ ഉയരുന്ന സാഹചര്യം പരി​ഗണിച്ചാണ് സിനിമയുടെ റിലീസ് മാറ്റിയത്. എന്നാല്‍ സിനിമ ഒടിടി റിലീസായി മാര്‍ച്ച്‌ 18 പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സോണി ലിവിലാണ് റിലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ആണ്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. ‘ഹേ സിനാമിക’ എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. കുറുപ്പാണ് മലയാളത്തില്‍ ദുല്‍ഖറിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക