കിയവ്: യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം തുടരുമ്ബോള്‍ അധിനിവേശം തലസ്ഥാന നഗരിയെ എത്രത്തോളം തകര്‍ത്തുവെന്നതിന്‍റെ ഭീകരത വെളിപ്പെടുത്തി കിയവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോയുടെ ട്വിറ്റര്‍ വിഡിയോ. വിശാല റഷ്യ സൃഷ്ടിക്കുകയെന്ന പുടിന്‍റെ സ്വപ്നം എന്‍റെ രാജ്യത്തിന്‍റെ പേടിസ്വപ്നമാണെന്ന അടിക്കുറിപ്പോടെയാണ് മേയര്‍ ഈ വിഡിയോ പങ്കുവെച്ചത്.

തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുമ്ബില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ സിവിലിയന്മാര്‍ക്കെതിരെ യുക്രെയ്നില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം പ്രധാനപ്പെട്ട പല നഗരങ്ങളും തകര്‍ത്തെന്ന് മേയര്‍ പറയുന്നു. കിയവ് നഗരത്തിന്‍റെ ഇന്നത്തെ അവസ്ഥ ഇതാണെന്നും ഈ ചിത്രങ്ങളൊക്കെ റഷ്യന്‍ അധിനിവേശത്തിന്‍റെ തെളിവുകളാണെന്നും 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ മേയര്‍ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുക്രെയ്നും റഷ്യയും തമ്മിലുള്ള നാലാം റൗണ്ട് ചര്‍ച്ചകള്‍ ചൊവ്വാഴ്ച വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്‌കിയുടെ സഹായി മൈഖൈലോ പൊഡോലിയാക് പറഞ്ഞു. ബുദ്ധിമുട്ടേറിയ ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് സെലന്‍സ്‌കി അഭിപ്രായപ്പെട്ടത്. ഫെബ്രുവരി 28ന് ബെലറൂസിലെ ഗോമെല്‍ മേഖലയിലാണ് ഇരുപക്ഷവും തമ്മിലുള്ള ആദ്യവട്ട ചര്‍ച്ചകള്‍ നടന്നത്. രണ്ടാംവട്ട ചര്‍ച്ച മാര്‍ച്ച്‌ മൂന്നിനും മൂന്നാംവട്ട ചര്‍ച്ച മാര്‍ച്ച്‌ ഏഴിനുമായി ബെലറൂസില്‍ നടന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക