ചാലക്കുടി: കൊരട്ടി പാലപ്പിള്ളിയില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി. കോനൂര്‍ സ്വദേശിയും പ്രമുഖ പൊതുപ്രവര്‍ത്തകനുമായ വി.ആര്‍. സത്യവാനെ പിടികൂടുന്നതിനാണ് പൊലീസ് അന്വേഷണം നടക്കുന്നത്. മൂഴിക്കുളം വീട്ടില്‍ മുകേഷിന്റെ ഭാര്യയും പെരുമ്ബാവൂര്‍ സ്വദേശിനിയുമായ വൈഷ്ണവിയെ മര്‍ദ്ദിച്ചതിനാണ് കേസ്.

മുഖത്ത് മാരകമായി പരിക്കുള്ള വൈഷ്ണവി ഇപ്പോള്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴുമാസം മുന്‍പ് വിവാഹം കഴിഞ്ഞെത്തിയ തന്റെ മകളെ മുകേഷിന്റെ അമ്മ കുമാരിയും ഭര്‍ത്തൃസഹോദരനും സ്ഥിരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് വൈഷ്ണവിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം നേരത്തെ കുമാരിയുടെ പേരില്‍ പെരുമ്ബാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ സഹോദരന്‍ വിജയനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മായിയമ്മയുടെ അരുതാത്ത ബന്ധത്തിനെ എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് സത്യവാന്‍ തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി ആരോപിച്ചിട്ടുണ്ട്. വൈഷ്ണവിയുടെ മാതാപിതാക്കള്‍ തന്നെ വീട്ടിലെത്തി മര്‍ദ്ദിച്ചെന്ന കുമാരിയുടെ പരാതിയിലും നേരത്തെ കൊരട്ടി പൊലീസ് കേസെടുത്തിരുന്നു.ഇതിനിടെ മുകേഷിന്റെ സഹോദരന്‍ സുധീഷ് മോഹന്‍ ബുധനാഴ്ച ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് വിവാദമായി. വിസ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്ന മുകേഷ് നേരത്തെ രഹസ്യമായി വിവാഹം നടത്തിയെന്നും ഗര്‍ഭിണിയായ യുവതിയെ ഒഴിവാക്കുന്നതിന് മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു.

വിധവയായ അമ്മയെ ജ്യേഷ്ഠന്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്വത്തുക്കള്‍ ഭാഗം വയ്ക്കണമെന്ന് ആവശ്യപ്പെട്ട അമ്മയെ ഇയാളും ഭാര്യയും അസഭ്യം പറയലും തുടര്‍ന്നു. എല്ലാ സ്വത്തുക്കളും ഒന്നിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമമാണ് മുകേഷും ഭാര്യയും നടത്തുന്നത്. പ്രശ്‌ന പരിഹാരത്തിന് ഇടപ്പെട്ടതിന്റെ പേരിലാണ് സത്യവാനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സുധീഷ് മോഹന്‍ പറയുന്നു. എന്തായാലും സംഭവം ഇപ്പോള്‍ വിവാദമായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക