കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയയാളെ നാലു വര്‍ഷമായിട്ടും അറസ്റ്റുചെയ്യാനായില്ല. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത കോളജ് അധ്യാപികക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായ സാഹചര്യത്തിലാണ് പഴയകേസ് വീണ്ടും ചര്‍ച്ചയാവുന്നത്.

2018 ഏപ്രില്‍ ആദ്യം കോഴിക്കോട്ടുനിന്നാണ് യാത്രക്കിടെ യുവാവ് സീറ്റിലിരുന്ന് നഗ്നത പ്രദര്‍ശിപ്പിച്ചത്. കോഴിക്കോട്ടുനിന്ന് അടിവാരത്തേക്ക് യാത്രപോയ യുവതി ബസില്‍ ഇരുന്ന സീറ്റിന്‍റെ എതിര്‍ഭാഗത്തെ സീറ്റില്‍ ഇരുന്ന യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവറിയാതെ യുവതി ഇത് മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു. ഇതോടെ ദൃശ്യങ്ങള്‍ മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് വിഷയം നടക്കാവ് പൊലീസിന്‍റെ ശ്രദ്ധയില്‍വരുകയും പ്രാഥമിക പരിശോധനയില്‍ സംഭവം യാഥാര്‍ഥ്യമാണെന്ന് വ്യക്തമാവുകയും ചെയ്തതോടെ സ്വമേധയ കേസെടുക്കുകയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിറകെ യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ മൊഴി നല്‍കി.

കോഴിക്കോട്ടുനിന്ന് ബസില്‍ കയറിയ 25 വയസ്സ് തോന്നിക്കുന്ന യുവാവ് സിവില്‍ സ്റ്റേഷന്‍ ബസ് സ്റ്റോപ്പിലാണ് ഇറങ്ങിയതെന്നടക്കം യുവതി പറഞ്ഞതോടെ ഈ ഭാഗങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പേര്, നാട് എന്നിവയൊന്നും പൊലീസിന് കണ്ടെത്താനായില്ല. മൂന്നുമാസത്തോളം അന്വേഷിച്ചിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതോടെ പൊലീസ് തന്നെ ഇയാളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ വിവരങ്ങള്‍ കൈമാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മൂന്നുവര്‍ഷം വീതം തടവും പിഴയും ചുമത്താവുന്ന 354എ (സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവൃത്തികള്‍ ചെയ്യല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. നീണ്ട അന്വേഷണത്തിനൊടുവിലും വിവരമൊന്നും ലഭിക്കാത്തതോടെ പൊലീസ് അന്വേഷണം താല്‍കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക