ഏഷ്യാകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പീഡനപരാതിയില്‍ ഷമി അറസ്റ്റിലായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഹസിന്റെ പരാതിയിലുള്ള കേസ് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സമയപരിധി അവസാനിക്കാനിരിക്കെ താരത്തെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്.

2014ലാണ് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരാകുന്നത്. 2018ലായിരുന്നു ഷമിക്കെതിരെ ഭാര്യയായ ഹസിന്‍ ജനാന്‍ ഗാര്‍ഹിക പീഡനപരാതി നല്‍കിയത്. ഷമിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും സെഷന്‍സ് കോടതിയില്‍ നിന്നും ഇന്ത്യന്‍ താരം സ്‌റ്റേ വാങ്ങിയിരുന്നു. ഹസിന്‍ ജഹാന് മാസം 50,000 രൂപ മുഹമ്മദ് ഷമി നല്‍കണമെന്ന് ഈ വര്‍ഷമാദ്യം അലിപ്പോര്‍ കോടതി വിധിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ ഷമിയുടെ അറസ്റ്റിനുള്ള സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം പ്രമ്ബരകള്‍ക്ക് പോകുമ്ബോള്‍ മറ്റ് സ്ത്രീകളുമായി ഷമി ബന്ധപ്പെടാറുണ്ടെന്ന ആരോപണവും ഹസിന്‍ ജഹാന്‍ പരാതിയായി ഉന്നയിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായ്യി ഇന്ത്യയ്ക്കായി കളിച്ചത്. വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്ബരകളിലും താരം ഇന്ത്യയ്ക്കായി കളിച്ചിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക