ഓയൂര്‍: മകള്‍ക്ക് ​ഫോണ്‍ വാങ്ങിനല്‍കി സ്ഥിരമായി ചാറ്റിങ്ങില്‍ ഏര്‍പ്പെട്ട ആണ്‍സുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേല്‍പിച്ചു. ഉമ്മന്നൂര്‍ പാറങ്കോട് രാധാമന്ദിരത്തില്‍ അനന്ദു കൃഷ്ണ(24)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് വാപ്പാല പുരമ്ബില്‍ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു സംഭവം.

ബന്ധുവീട്ടില്‍ പോയപ്പോഴാണ് അനന്ദു അയല്‍വാസിയായ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറി. ഇതിനി​ടെ അനന്ദു പെണ്‍കുട്ടിക്ക് മൊബെല്‍ ഫോണ്‍ വാങ്ങിക്കൊടുത്തു. ഇരുവരും ഫോണില്‍ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം വിലക്കുകയും ശശിധരന്‍ പൂയപ്പള്ളി പൊലീസില്‍ അനന്ദുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച്‌ പ്രശ്നം ഒത്തുതീര്‍പ്പാക്കി. എന്നാല്‍, അനന്ദുവാങ്ങിക്കൊടുത്ത ഫോണ്‍ ഉപയോഗിച്ച്‌ ഇരുവരും രഹസ്യമായി ബന്ധം തുടര്‍ന്നു. ഇത് ശശിധരന്‍ കണ്ടുപിടിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 10.30ന് അനന്ദുവിന്റെ വീടിന് സമീപം ഒളിച്ചിരുന്ന ഇയാള്‍ അനന്ദു വീടിന് പുറത്തിറങ്ങിയപ്പോള്‍ കാലില്‍ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.

നിലവിളികേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ ശശിധരന്‍ വെട്ടികത്തി ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ അനന്ദു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ശശിധരന്‍ ഒളിവിലാണ്. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക