അര്‍ജ്ജുന്‍ ആയങ്കി എന്ന സഖാവിനെയാണ് ഇപ്പോള്‍ കസ്റ്റംസ് അന്വേഷിക്കുന്നത്. അതും സ്വര്‍ണ്ണ കടത്തിലെ മുഖ്യ കണ്ണിയെന്ന സംശയത്തില്‍. ഷുഹൈബ് വധക്കേസിലെ പ്രതിയും സിപിഎം ക്രിമിനലുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുകൂടിയായ അര്‍ജുനാണ് സ്വര്‍ണക്കടത്തിലെ മുഖ്യസൂത്രധാരനെന്നാണ് കസ്റ്റംസ് നിഗമനം. പൊലീസാണ് രാമനാട്ടുകര അപകടത്തിന് പിന്നാലെ അര്‍ജുന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഇതിന് ശേഷം സൈബര്‍ സ്‌പേസുകളിലെ സിപിഎം മുഖമായ അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അഴീക്കോട് കപ്പക്കടവിലെ വീട്ടില്‍ ആണ് റെയ്ഡ് നടന്നത്. അര്‍ജ്ജുന്‍ ആയങ്കിയാണ് സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ നിരന്തരം അര്‍ജ്ജുന്‍ ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആളുടെ അറിവോടെയാണ് അര്‍ജ്ജുന്‍ ആയങ്കി കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കപ്പക്കടവിലെ വീട്ടില്‍ കസ്റ്റംസ് എത്തിയത്. എന്നാല്‍ റെയ്ഡിനെത്തിയ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. അര്‍ജ്ജുന്‍ ആയങ്കി റെയ്ഡ് നടക്കുന്ന സമയത്ത് വീട്ടില്‍ ഇല്ലായിരുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പതിവുപോലെ പരസ്യമായി സിപിഎം തള്ളി പറയുമെങ്കിലും ഇയാൾ സിപിഎം സൈബർ പോരാളികൾ പ്രമുഖനാണ് എന്നതിനു ധാരാളം തെളിവുകൾ ഉണ്ട്. സിപിഎം കൊലയാളിയായ ആകാശ് തില്ലങ്കേരിയുടെ ഏറ്റവും അടുത്ത സുഹൃത്തും അനുയായിയും കൂടിയാണ് ഇയാൾ. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് ആകാശ് തില്ലങ്കേരി ആണ് എന്ന് വിവരങ്ങൾ പുറത്തുവന്നിരുന്നു. അതോടുകൂടി തില്ലങ്കേരിയെ പരസ്യമായി പാർട്ടി തള്ളി പറഞ്ഞെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ആകാശ് തില്ലങ്കേരി സിപിഎമ്മിന് വേണ്ടി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇത്തരത്തിൽ പാർട്ടി എതിരാളികളെ തച്ചുടയ്ക്കാൻ ഉപയോഗിക്കുന്ന സൈബർ പോരാളികളും കൊലയാളി സംഘങ്ങളും ഭരണത്തിൻറെ തണലിൽ സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ ധന സമ്പാദനത്തിന് ഇറങ്ങുന്നതും അധോലോക രാജാക്കൻമാരായ വിലസുന്നതും പാർട്ടിക്ക് വരുംകാലങ്ങളിൽ വലിയ വെല്ലുവിളി ഉയർത്തും.

സിപിഎം സൈബർ വാരിയർ ആയങ്കി:

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിത്തിനിരയായ വിദ്യാര്‍ത്ഥിനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം ഉയര്‍ന്നിരുന്നു. 2017ലായിരുന്നു ഈ സൈബര്‍ ആക്രമണം. സദാചാര അക്രങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐയും ഡിവൈഎഫ്‌ഐയും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമ്ബേള്‍ അസ്മിതയെ അപമാനിച്ച്‌ കൊണ്ട് സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയത് അന്ന് ഏറെ ചര്‍ച്ചകള്‍ ആയി. ഈ ആക്രമണത്തെ മുന്നില്‍ നിന്ന് നയിച്ചത് അര്‍ജുന്‍ ആയങ്കിയായിരുന്നു. അസ്മിതയുടെ ജാനകി രാവണ്‍ എന്ന ഫേസ് ബുക്ക് പേജിലാണ് പീഡോഫീലിയ ചര്‍ച്ചകളില്‍ ആരോപണ വിധേയനോട് അനുഭാവം പ്രകടിപ്പിച്ചെന്ന ആരോപണവുമായി സൈബര്‍ സഖാക്കള്‍ ആക്രമണം നടത്തിയത്.

അന്ന് അര്‍ജുന്‍ ആയങ്കി എന്ന പ്രൊഫൈലില്‍ നിന്നാണ് ജാനകിക്കെതിരെ അസഭ്യ കമന്റുകള്‍ വന്നത്. ‘‘നീയാരാണെന്നും എന്താണെന്നും അറിയാമെന്നും പത്തു രൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറയായ നീയൊക്കെ ഫേസ്‌ബുക്കില്‍ തല്ല് വാങ്ങി മോങ്ങിയപ്പോ തലോടാനും തലേല്‍ ഉമ്മ വെക്കാനും പലരും വന്നിട്ടുണ്ടാവും പക്ഷേ വന്നവര്‍ക്ക് വാനരന്മരോടൊപ്പം കിടന്ന് ശീലിച്ച മരം കേറിപ്പെണ്ണാണ് നീയെന്നും അറിയില്ലല്ലോയെന്നാണ്” അര്‍ജ്ജുന്‍ ആയങ്കി കുറിച്ചത്. അര്‍ജ്ജുന്റെ കമന്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തി്. എന്നാല്‍ കമന്റിനെതിരായി രംഗത്തെത്തിയവര്‍ക്കെതിരെയും രൂക്ഷമായ പ്രയോഗമാണ് സൈബര്‍ സഖാക്കള്‍ നടത്തുന്നത്. അങ്ങനെ സൈബര്‍ സഖാക്കളുടെ മുഖമായിരുന്നു കുറച്ചു കാലം മുമ്ബു വരെ ഇപ്പോള്‍ കസ്റ്റംസ് തേടുന്ന കേസിലെ ആസൂത്രകന്‍.

ലൗ ജിഹാദുമായി വരുന്നവരെയും കന്നുകാലി കശാപ്പുകാരെയും വെട്ടിക്കൊല്ലണമെന്ന് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിയുടെ പേജിലും 2018ല്‍ സൈബര്‍ സഖാക്കള്‍ കടന്നാക്രമണം നടത്തിയിരുന്നു. ബദിയടുക്കയില്‍ നടന്ന വിരാട് ഹിന്ദു സമാജ ഉത്സവത്തോട് അനുബന്ധിച്ച്‌ നടത്തിയ പ്രസംഗത്തിലാണ് സാധ്വി വിദ്വേഷ പ്രസംഗം നടത്തിയത്. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിലും താരമായത് അര്‍ജുനായിരുന്നു.

ഏയ് നായിന്റമോളെ … ഈടെ കേരളത്തില്‍ ബീഫിത്ര ജനകീയമായതും കഴിക്കാത്തവര്‍ പോലും കഴിക്കാന്‍ തുടങ്ങിയതും നിന്റെയൊക്കെ കോണകക്കൊടിയുടെ ചാണകസംഘികളെ കൊണ്ട് തന്നെയാണ്…ബീഫ് തിന്നാല്‍ കൊന്ന് കളയണമെന്ന് പറഞ്ഞ് പോവുമ്ബോള്‍ രണ്ട് പ്ലേറ്റ് കൂടുതല്‍ വാങ്ങിക്കഴിച്ചാ ഞങ്ങള്‍ക്ക് ശീലം..#Stupid_Girl-ഇതായിരുന്നു അര്‍ജുന്റെ വൈറലായ കമന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക