കൊടുങ്ങല്ലൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്‌എസ്-ബിജെപി റാലി. കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പ്രകടനത്തിലാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.

https://fb.watch/amnzc-xRdA/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിവൈഎഫ്‌ഐ നാറികളേ, കണ്ണൂരിലെ തരിമണലില്‍, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി. പ്രകടനം പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി പങ്കുവച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

2006ല്‍ കൊല്ലപ്പെട്ട ബിജെപി മുനിസിപ്പല്‍ ഏരിയാ സെക്രട്ടറി സത്യേഷിന്റെ സ്മരണാര്‍ഥമാണ് റാലി സംഘടിപ്പിച്ചത്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ആര്‍.ഹരി, ജസ്റ്റിന്‍ ജേക്കബ്, കൊടുങ്ങല്ലൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ.എസ് വിനോദ്, ജില്ലാ ഉപാധ്യക്ഷന്‍ സര്‍ജു തൈക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിസംബറില്‍ തലശ്ശേരിയില്‍ ആര്‍എസ്‌എസ് നടത്തിയ റാലിയിലും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാകില്ലെന്നും ബാങ്ക് വിളി കേള്‍ക്കേണ്ടി വരില്ലെന്നുമാണ് ഒരു സംഘം പ്രവര്‍ത്തകര്‍ ആക്രോശിച്ചിരുന്നത്. ആര്‍എസ്‌എസ് ഉയര്‍ത്തിയത് കേരളത്തില്‍ കേള്‍ക്കാത്ത മുദ്രാവാക്യമാണ് എന്നും അതംഗീകരിക്കാന്‍ ആകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നേരത്തെ, കോഴിക്കോട്ട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രിക്കെതിരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യവും വിവാദമായിരുന്നു. ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ, സമുദായത്തിനു നേരെ വന്നാല്‍ കത്തിക്കും എന്നിങ്ങനെയാണ് റാലിയില്‍ ചില പ്രവര്‍ത്തകര്‍ ആക്രോശിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക